ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവം; കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം

കോഴിക്കോട്: വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്‍റെ പരിശോധനാ റിപ്പോര്‍ട്ടില്‍ കോളറ സാന്നിധ്യം സ്ഥിരീകരിച്ചു.

കോഴിക്കോട് നരിക്കുനിയിലെ വരന്‍റെയും വധുവിന്‍റെയും വീട്ടിലെയും കാറ്ററിംഗ് സ്ഥാപനത്തിലെ വെള്ളത്തിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം ഭക്ഷ്യവിഷബാധയുണ്ടായി മരിച്ച കുട്ടിക്കും ചികിത്സയിലുണ്ടായിരുന്നവര്‍ക്കും കോളറയുടെ ലക്ഷണങ്ങളില്ല. ഒരാഴ്ച മുമ്ബായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ യമീന്‍ മരിച്ചത്. ഭക്ഷണം കഴിച്ച യമീന്‍ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച കുണ്ടായി പ്രദേശം ആരോഗ്യവകുപ്പ് അധികൃതര്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തി. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുട്ടമ്ബൂരിലെ ഭക്ഷണവിതരണകേന്ദ്രത്തില്‍നിന്നായിരുന്നു വിവാഹവീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്. ഭക്ഷ്യസുരക്ഷ വകുപ്പ് അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തി‍െന്‍റ സാമ്ബ്ള്‍ പരിശോധനെക്കടുക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച നരിക്കുനി പഞ്ചായത്ത് ആരോഗ്യ വിഭാഗം എച്ച്‌.ഐ നാസറി‍െന്‍റ നേതൃത്വത്തില്‍ കുണ്ടായി പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. അടിയന്തര ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തിളപ്പിച്ചാറിയ വെള്ളേമ കുടിക്കാവൂ എന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പി‍െന്‍റ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.