നിയമസഭ കയ്യാങ്കളിക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പോലീസ്

തിരുനന്തപുരം. വിചാരണ തുടങ്ങാനിരിക്കെ നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്.

കേസിലെ പ്രതികള്‍ എല്‍ഡിഎഫ് നേതാക്കളും മന്ത്രി വി ശിവന്‍കുട്ടിയുമാണ്. മുന്‍ ധനമന്ത്രി കെഎം മാണി ബജറ്റ് അവതിരിപ്പിക്കുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. വിവിധ കേസുകളില്‍ ഒരു മിച്ച് വിചാരണ നടത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി പറയാന്‍ കോടതി ചേര്‍ന്നപ്പോഴാണ് പുനരന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ അനുവദിണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പരിക്ക് പറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുവെന്നും അതെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. നിലവിലെ കുറ്റപത്രം പിന്‍വലിക്കുകയാണോ എന്ന് കോടതി ചോദിച്ചു.

അതേസമയം അന്വേഷണം നടത്തി പുതിയ തെളിവ് ലഭിക്കുന്നതിന് മുന്‍പ് അനുബന്ധകുറ്റപത്രം സമര്‍പ്പിക്കണമെന്ന ആവശ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.