മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി) എതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം. ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപണത്തിലാണ് ബ്യൂറോ അന്വേഷണം എന്ന് ജന്മഭൂമി ഡെയ്‌ലി റിപോർട്ട് ചെയ്തു. ധന്യ രാജേന്ദ്രൻ മലയാളി മാധ്യമ പ്രവർത്തകയും ന്യൂസ് മിനിട്ട് എന്ന ഇംഗ്ളീഷ് പോർട്ടലിന്റെ ചീഫ് എഡിറ്ററും ആണ്. മോദി സർക്കാരിനെതിരെ ഇന്ത്യൻ മാധ്യമങ്ങൾക്ക് പണം നല്കി സ്വാധീനിക്കാൻ ശ്രമിച്ച ആൾ എന്ന ആരോപണ വിധേയനാണ് അമേരിക്കൻ ബില്യണർ ജോർജ് സോറസ്.
ബ്രേക്ക് ഇന്ത്യാ മൂവ്മെന്റാണ് ജോർജ് സോറസിന്റെ ലക്ഷ്യം എന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പുണ്ട്. ഇയാൾ അപകടകാരി എന്നും ഇന്ത്യയുടെ നിലനില്പ്പിനു ഭീഷണി എന്നും വിദേശ്യകാര്യ മന്ത്രി മുന്നറിയിപ്പ് ഇറക്കിയതുമാണ്. ഇപ്പോൾ ഈ ജോർജ് സോറസിന്റെ ഇന്തിയയിലെ പ്രതിനിധി എന്നാണ് ജന്മഭൂമിയിലെ റിപോർട്ടിൽ ധന്യാ രാജേന്ദ്രൻ വിശേഷിപ്പിക്കപ്പെട്ടത്.
മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute)
ജോർജ് സോറസും ധന്യ രാജേന്ദ്രനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഐ ബി അന്വേഷണ വാർത്ത ഇപ്പോൾ ജന്മ ഭൂമി ദിനപത്രം ആണ് പുറത്ത് വിട്ടിരിക്കുന്നത്.രാജ്യാന്തര തലത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി സ്വാധീനിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം എന്ന് ജന്മഭൂമി റിപോർട്ട് ചെയ്യുന്നു. രാജ്യാന്തിര ഏജൻസികളിൽ നിന്നും പണം സ്വരൂപിക്കുന്നു എന്നും ഇന്ത്യയിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് ഡോളർ ബോണ്ടുകൾ ശേഖരിക്കുന്നു എന്നും മുമ്പും ധന്യ ആർജേന്ദ്രനും മറ്റും എതിരേ ആരോപണം ഉണ്ടായിരുന്നു.ഇപ്പോൾ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധി ധന്യ രാജേന്ദ്രന് എതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണ വാർത്ത പുറത്ത് വന്നതോടെ വിഷയം ഗൗരവമാകുകയാണ്.
ജന്മഭൂമിയുടെ ധന്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട റിപോർട്ട് ഇങ്ങിനെ, ന്യൂസ് മിനിട്ട് ചീഫ് എഡിറ്ററായ ധന്യ രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഡിജിപബ് സംഘടനയിലൂടെയാണ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഇന്ത്യയിലെ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്.ഡിജിപബിന്റെ ചെയര്‍പേഴ്‌സനാണ് ധന്യ രാജേന്ദ്രന്‍.ചൈനീസ് ഫണ്ട് കേസില്‍ ഉള്‍പ്പെട്ട ന്യൂസ് ക്ലിക്കും ഡിജി പബ് അംഗമാണ്. ഡിജി പബ് സംഘടനയിലെ മറ്റ് അംഗങ്ങള്‍: ഓള്‍ട്ട് ന്യൂസ്, ആര്‍ട്ടിക്കിള്‍ 14, ബൂംലൈവ്, കോബ്രാ പോസ്റ്റ്, എച്ച് ഡബ്ല്യു ന്യൂസ്, ന്യൂസ് ലൗണ്‍ട്രി, സ്‌ക്രോള്‍, ദ് ക്വിന്റ്’ , ദ് വയര്‍.ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ സി എ എ വിരുദ്ധ സമരം, കര്‍ഷക സമരം, ഖാലിസ്ഥാനി അക്രമങ്ങള്‍, മാവോയിസ്റ്റ് അതിക്രമങ്ങള്‍ തുടങ്ങിയവയെ സഹായിക്കുന്ന സമീപനമാണ് ഡിജിപബ് സ്വീകരിച്ചിട്ടുള്ളത്. അംഗങ്ങളായ സ്ഥാപനങ്ങള്‍ക്ക് വിദേശ സഹായം ലഭ്യമാക്കുന്നതും ഡിജിപബ് മുഖേനയാണ്.
വിദേശ ഫണ്ട് സ്വീകരിച്ചു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഡിജി പബ് മേധാവി എന്ന നിലയിലാണ് ധന്യ രാജേന്ദ്രന്‍ കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ ആയത്. കൊച്ചിയില്‍ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത് ‘ മീഡിയ ഫെസ്റ്റിവലിന് വിദേശ ഫണ്ട് ലഭിച്ചിരുന്നതതായി മുഖ്യ സംഘാടകകൂടിയായിരുന്ന ധന്യ രാജേന്ദ്രന്‍ പോലീസിനോട് സമ്മതിച്ചിരുന്നു.. വിഘടനവാദ മാധ്യമ സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള സെഷന്‍ കനേഡിയന്‍ ഹൈക്കമ്മിഷന്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നുവെന്നും അതിനുള്ള പണം ലഭിച്ചിരുന്നതായും ധന്യ രാജേന്ദ്രനെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മറ്റ് ചെലവ് പൂര്‍ണമായും വഹിച്ചത് കേരള മീഡിയ അക്കാഡമിയാണൊയിരുന്നു മൊഴിയില്‍ പറഞ്ഞത്.
കട്ടിങ് സൗത്തിന്റെ ലോഗോയില്‍ ദക്ഷിണേന്ത്യയെ വേര്‍പിരിച്ചു ചിത്രീകരിച്ചതും സമ്മേളനത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമാണ് വിവാദമായത്. .കട്ടിങ് സൗത്ത് എന്നാല്‍ കട്ടിങ് എഡ്ജ് എന്നാണ് ഉദ്ദേശിച്ചതെന്നും മറ്റും ഉരുണ്ടു കളിക്കുകയും ചെയ്തിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ ഒരു സംഘടനയുമായും ബന്ധമില്ലെന്നും ധന്യ രാജേന്ദ്രന്‍ മൊഴി നല്‍കി
വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകള്‍ ഇറക്കി എന്നതുമായി ബന്ധപ്പെട്ട് ധന്യാ രാജേന്ദ്രനെതിരെ മുപും ആരോപണം ഉണ്ടായിട്ടുണ്ട്. ഏതാനും വ്യൂവേഴ്സ് മാത്രമാണ് മലയാളികൾ നേതൃത്വം നല്കുന്ന ന്യൂസ് ലോട്രിക്കും ന്യൂസ് മിനുട്സിനും ഉള്ളത്. ഇവരുടെ വാർത്തകൾക്ക് ഇന്റർനെറ്റിൽ റീച്ചും തീരെ കുറവാണ്. എന്നാൽ ഇവർക്ക് പ്രവർത്തന ചിലവിനും മറ്റും എവിടെ നിന്ന് ഫണ്ട് ലഭിക്കുന്നു എന്ന് മുമ്പേ ആരോപണം ഉയർന്നിരുന്നു
വിദേശത്തുനിന്ന് ഡോളര്‍ ബോണ്ടുകളിൽ ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും കുടുങ്ങും ആരോപണ വിധേയരായിരുന്നു.ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട് – ന്യൂസ് ലൗണ്‍ട്രി സഖ്യത്തിന്റെ ഡോളര്‍ ബോണ്ടുകള്‍ വിവാദത്തില്‍.ഇന്റര്‍നെറ്റില്‍ സൗജന്യമായ വാര്‍ത്തകള്‍ക്കായി ഈ പോര്‍ട്ടലുകള്‍ സബ്‌സ്‌ക്രിപ്ഷന്റെ പേരില്‍ വിദേശ ഫണ്ട് ഒഴുക്കുന്നതായാണ് ആരോപണം.ന്യൂസ് മിനിട്ടിന്റെയും ന്യൂസ് ലൗണ്‍ട്രിയുടെയും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികളുടെ പേരുകള്‍ തന്നെ സൂചനയാണ്. ഡിസ്‌റപ്ടര്‍, ഗെയിം ചേഞ്ചര്‍ എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍.
ചൈനീസ് ഫണ്ട് സ്വീകരിച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടും ന്യൂസ് മിനിട്ടിനും ന്യൂസ് ലൗണ്‍ട്രി ക്കും യു എസ് കാനഡ ഫണ്ട് നിര്‍ബാധം ഒഴുകുന്നു.പാലക്കാട് സ്വദേശി ധന്യ രാജേന്ദ്രനാണ് ബാംഗ്ലൂരിലെ ന്യൂസ് മിനിട്ട് എഡിറ്റര്‍.ന്യൂസ് മിനിട്ടിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. വിദേശത്തു നിന്ന് വന്‍ തുക ഒരുമിച്ചു സ്വീകരിച്ചാല്‍ പിടി വീഴുമെന്നതിനാല്‍ 200 ഡോളറില്‍ താഴെയായാണ് സംഭാവനകള്‍ എത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ടുകളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയതിനു സമാനമാണ് ന്യൂസ് മിനിട്ട് , ന്യൂസ് ലൗണ്‍ട്രി ഫണ്ടു ശേഖരണം. നിയമ വിരുദ്ധവും ദേശവിരുദ്ധവുമായ ഇടപാടുകള്‍ നടക്കുന്ന സ്ഥാപനത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്ഥാപനത്തില്‍ ഇഡി റെയ്ഡ് ഉണ്ടാകാമെന്ന ആശങ്കയിലാണ് ജീവനക്കാര്‍ എന്നും റിപോർട്ടിലുണ്ട്
News source janmabhumi Daily