അച്ഛനെ മരുന്നുകുടുപ്പിക്കുന്നത് നിർബന്ധിപ്പിച്ച്- ധ്യാൻ ശ്രീനിവാസൻ

ആരോ​ഗ്യ സ്ഥിതി മോശമായതിനെത്തുടർ‌ന്ന് ശ്രീനിവാസൻ ദീർഘനാളായി ചികിത്സയിലായിരുന്നു. അടുത്തിടെ അമ്മയുടെ പ്രോ​ഗ്രാമിൽ ശ്രീനിവാസൻ എത്തിയിരുന്നു. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ അച്ഛനെക്കുറിച്ച് പറയുകയാണ് മകൻ ധ്യാൻ ശ്രീനിവാസൻ.

അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ, പക്ഷെ നന്നായി സി​ഗരറ്റ് വലിക്കും’ എന്നാണ് ധ്യാൻ പറയുന്നത്. അസുഖം വന്നശേഷം ഇപ്പോൾ അതെല്ലാം അച്ഛൻ നിർത്തിവെച്ചിരിക്കുകയാണെന്നും ധ്യാൻ പറഞ്ഞു. നടൻ ശ്രീനിവാസനെ കുറിച്ചുള്ള രസകരമായ കഥകൾ പ്രേക്ഷകർ പലപ്പോഴും അറിയുന്നത് മകൻ ധ്യാൻ ശ്രീനിവാസനിലൂടെയാണ്.

അലോപ്പതിയോട് എതിർപ്പുളള അച്ഛനെ താൻ നിർബന്ധിച്ചാണ് മരുന്ന് കഴിപ്പിച്ചിരുന്നതെന്ന് മുമ്പ് ധ്യാൻ പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ ഐഡിയാണ്. നവാഗതനായ അരുൺ ശിവവിലാസമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടൻ സിദ്ദിഖ് ശ്രീനിവാസനെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, ‘വളരെ മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്നു. അദ്ദേഹത്തിന് കാർഡിയാക് പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. ശരിക്ക് പറഞ്ഞാൽ അദ്ദേഹത്തിൻ്റെ ഓർമ്മ നഷ്ടപ്പെട്ട് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ച് കിട്ടുമോയെന്ന് പോലും നമ്മൾ വേവലാതിപ്പെട്ടിരുന്ന കുറെ സമയങ്ങളുണ്ടായിരുന്നു. അന്ന് ഞാൻ സത്യൻ അന്തിക്കാടുമായി സംസാരിക്കാറുണ്ടായിരുന്നു.’

‘സത്യേട്ടൻ അന്ന് പറഞ്ഞത് ഇപ്പോ നമുക്ക് ശ്രീനിയേട്ടനെ അങ്ങനെ വിട്ടുകളയാൻ പറ്റില്ല… ഒന്നൂടി അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണം എന്നാണ്. ഇനി ഒന്നുകൂടി ശ്രീനി വരണം… വരും എന്നായിരുന്നു… അങ്ങനെയൊക്കെ ആയിരുന്നു ഞങ്ങളുടെ സ്പിരിറ്റ്. ശ്രീനിയേട്ടനെ അങ്ങനെ അങ്ങ് ഒതുക്കി ഇരുത്തിയാൽ പറ്റില്ല.’

‘ഒരു വേദിയിലേക്കൊക്കെ കൊണ്ടുവരണം. അത് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞത് എനിക്ക് കുറച്ച് ബുദ്ധിമുട്ടുകളൊക്കെയുണ്ട് എന്നായിരുന്നു. ഞങ്ങൾ വിമല ടീച്ചറോടും പറഞ്ഞു. എങ്ങനെയെങ്കിലുമൊക്കെ ശ്രീനിയേട്ടനെ കൊണ്ടുവരണമെന്ന്. ഇങ്ങനെയൊരു വേദിയുടെ മുന്നിൽ വെച്ചൊരു ആദരവ് കിട്ടുന്നത് നല്ല കാര്യമല്ലേ. അദ്ദേഹത്തിന് അതുണ്ടാക്കുന്ന ഒരു എനർജി വളരെ വലുതാണല്ലോയെന്ന്. അതുകൊണ്ടാണ് വേദിയിലേക്ക് കൊണ്ടുവന്നത്