സിവില്‍ സര്‍വീസ് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി, വൈകല്യങ്ങളോട് പൊരുതി ലത്തീഷ യാത്രയായി

വൈകല്യങ്ങളോട് പൊരുതി ഒടുവില്‍ ലത്തീഷ അന്‍സാരി യാത്രയായി. ഇന്ന് രാവിലെ പാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 28 വയസ്സായിരുന്നു. കോട്ടയം ജില്ലയിലെ എരുമേലി പുത്തന്‍പീടികയില്‍ അന്‍സാരി – ജമീല ദമ്പതികളുടെ ഇളയ മകളാണ് ലത്തീഷ.

ജന്മനാ തന്നെ എല്ലുകള്‍ ഒടിയുന്ന അസുഖമുണ്ട് (Osteogenesis imperfecta, Brittle Bone) ലത്തീഷയ്ക്ക്. അപൂര്‍വ രോഗം മൂലമുള്ള കഷ്ടപ്പാടുകള്‍ക്കിടയിലും എംകോം പൂര്‍ത്തിയാക്കിയ ലത്തീഷ സിവില്‍ സര്‍വീസിനു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ഓക്സിജന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കീബോര്‍ഡ് വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ലത്തീഷ ഒട്ടേറെ ബഹുമതികളും നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.