പൂര്‍ണഗര്‍ഭിണിയായ നായക്ക് ബീഫില്‍ വിഷം പുരട്ടി നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല

വിഷം ചേർത്ത ബീഫ് കഴിച്ച പൂർണ ഗർഭിണിയായനായയ്ക്ക് ദാരുണാദ്യം. കോഴിക്കോട് വടകരയിലെ വില്യാപ്പള്ളിയിലാണ് സംഭവം. ഞായറാഴ്ചയാണ് റോഡരികിൽ അവശനിലയിൽ നായയെ കണ്ടത്. അവശ നിലയിൽ‌ നായയെക്കണണ്ടിട്ടും ആരും പരിചരിച്ചില്ല. എന്നാൽ നായയുടെ ദയനീയസ്ഥിതി കണ്ട് ട്രാവൽസ് നടത്തുന്ന കെ.സിജിൻ നായയെ പെട്ടി ഓട്ടോയിൽ കിടത്തിയാണ് വടകര പുതിയാപ്പിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചത്.

3 കുപ്പി ഗ്ലൂക്കോസും കുത്തിവയ്പും നല്‍കിയെങ്കിലും അവശതയ്ക്ക് മാറ്റമുണ്ടായില്ല.നായ ഛർദിച്ചപ്പോൾ വയറ്റിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ പുറത്തു വന്നിരുന്നു. അതോടെയാണ് ബീഫിൽ വിഷം പുരട്ടി നൽകിയതാണെന്ന് ഡോക്ടറിന് മനസിലായത്. എന്നാൽ രണ്ടു ദിവസം പരിശ്രമിച്ചിട്ടും നായയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

കുത്തരി കൊണ്ട് കഞ്ഞി ഉണ്ടാക്കി നായയ്ക്ക് നല്‍കാന്‍ നോക്കുമ്പോഴാണ് ചത്ത വിവരം അറിയുന്നത്. രണ്ടു ദിവസം പരിശ്രമിച്ചിട്ടും നായയെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് സിജിന്‍. പൂര്‍ണ ഗര്‍ഭിണിയായ നായയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് എതിരെ മൃഗസ്‌നേഹികളില്‍ പ്രതിഷേധം ഉയര്‍ന്നു.