ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ പരീക്ഷാ വകുപ്പ്. ജനുവരിയിൽ നടന്ന അഡ്വാൻസ്ഡ് ലെവൽ (എ/എൽ) പരീക്ഷയാണ് വിദ്യാർത്ഥികൾ ശിരോവസ്ത്രം ധരിച്ച് എഴുതിയത് .

പ്രതിഷേധം ഉയർന്നേക്കുമെന്ന സൂചനയെ തുടർന്ന് ഹിജാബുകൾക്ക് പകരം അയഞ്ഞ സുതാര്യമായ വെള്ള ഷാളുകൾ ധരിക്കാൻ പരീക്ഷാ സൂപ്പർ വൈസർമാർ അനുവദിച്ചിരുന്നു . എന്നാൽ ഈ അനുമതി മുതലെടുത്ത് ബ്ലൂടൂത്ത് ഇയർപീസുകൾ മറയ്‌ക്കാൻ കഴിയുന്ന ഹിജാബുകൾ വിദ്യാർത്ഥികൾ ധരിച്ചിരുന്നതായി പരീക്ഷാ വകുപ്പ് പിന്നീട് കണ്ടെത്തി.

ഇതേത്തുടർന്നാണ് വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചത് . അതേസമയം, മറ്റ് ഉദ്യോഗാർത്ഥികളുടെ ഫലം മെയ് 31 ന് മുൻപ് പുറത്തു വിട്ടു . സമാനമായ സംഭവങ്ങൾ മുൻപും ട്രിങ്കോമാലിയിൽ ഉണ്ടായിട്ടുണ്ട്.