പത്തനംതിട്ട. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ് . പിടിയിലായ പ്രതി അഭി വിക്രത്തിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തായിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തമിഴ്സിനിമാ താരം അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയതായി കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണന്‍ എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ നാലു പ്രതികളെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
രാവിലെ 11 മണിക്കാണ് സിജെഎം കോടതി കേസ് പരിഗണിക്കുന്നത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ നാലു പ്രതികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണം നടത്തി. അടൂര്‍, പന്തളം കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.