ടെൽഅവീവ്. മോദി മുൻകൈ എടുത്താൽ ഞങ്ങൾ സാമാധാനത്തിന് തയ്യാറാകും. മോദിക്ക് വേണ്ടിയാണ് അതെന്ന് മുൻ ഇസ്രായേൽ മേജർ ജനറൽ ആമോസ് യാഡ്‌ലിൻ. സമാധാനത്തിന് മദ്ധ്യസ്ഥത വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏത് ശ്രമത്തെയും ഇസ്രായേൽ സ്വാഗതം ചെയ്യുന്നു. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണെന്നും മേജർ കൂട്ടിച്ചേർത്തു.
‘ഹമാസും ഒരു ഭീകര സംഘടനയാണ്. അവർ ഒരു ചർച്ചയ്‌ക്കും സമാധാനത്തിനും തയ്യാറാകില്ല. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായാണ് അവർ കൊല്ലുന്നത്. മോദി മുൻകൈ എടുത്താൽ ഞങ്ങൾ സാമാധാനത്തിന് തയ്യാറാകും. മോദിക്ക് വേണ്ടിയാണ് അത്. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ട് രാഷ്‌ട്രങ്ങളാണ് രണ്ടും. സമാനമായ പാരമ്പര്യമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. അതിർത്തിയിൽ ശത്രുക്കളുള്ള രാഷ്‌ട്രങ്ങളാണ് രണ്ടും. ഇന്ത്യയ്‌ക്ക് പാകിസ്താനും ചൈനയുമാണുള്ളത്. ഇസ്രായേലിന് ഗാസ, ഹിസ്ബുള്ള, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരരാണുള്ളത്.‘ – ആമോസ് യാഡ്‌ലിൻ പറഞ്ഞു.
അതേസമയം, കാലങ്ങളായി തുടരുന്ന ഹമാസ് ഭീകരവാദത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ലോക രാജ്യങ്ങൾ ഇസ്രായേലിന് പിന്തുണയുമായി രംഗത്ത് വന്നു.