![cpm](https://thekarmanews.com/wp-content/uploads/2024/03/cpm-2.jpg)
ഇടുക്കി : ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അംഗത്വം പുതുക്കാൻ താത്പ്പര്യമില്ലെന്ന് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. പാർട്ടിയിലേക്ക് തിരികെ പോയാൽ തനിക്ക് സംരക്ഷണം ലഭിക്കില്ല. പാർട്ടിയിൽ താൻ തുടരരുതെന്ന് ആഗ്രഹിക്കുന്ന പ്രാദേശിക നേതാക്കളാണുള്ളത്. അത്തരക്കാർക്കൊപ്പം പ്രവർത്തിക്കാൻ താത്പ്പര്യമില്ല.
ജില്ലാ കമ്മിറ്റി അംഗമായിരുന്നു തനിക്ക് തന്നേക്കാൾ ജൂനിയർ പ്രവർത്തകരെക്കൊണ്ട് അംഗത്വം ഫോം നൽകിയത് തന്നെ അപമാനിക്കാനാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന എ രാജയ്‌ക്കെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്.
സംഭവത്തിൽ എം.എം മണി രാജേന്ദ്രനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇത് പിന്നീട് തുറന്ന പോരിലേക്ക് കടക്കുകയും ചെയ്തു.