ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ വിൽപന, നാലു പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ലഹരി വില്പന നടത്തിയ നാലുപേർ അറസ്റ്റിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരിൽ നിന്നും ശ്രീകാര്യം പോലീസ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും പിടികൂടിയത്.

ഇവരുടെ വാഹനം തടഞ്ഞ് പോലീസ് വിവരം തിരക്കിയപ്പോൾ ഹോട്ടലുകളില്‍ നല്‍കിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ നൽകിയ മറുപടി. എന്നാൽ, പോലീസ് സംഘം ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷയിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതികളിൽ ഒരാൾ നേരത്തെ കഞ്ചാവ് കേസിലെയും പ്രതിയായിരുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.