കേരള സർവകലാശാല സെനറ്റ് നിഴൽ യുദ്ധം നടത്തുകയാണെന്ന് ഗവർണർ ഹൈക്കോടതിയിൽ

കൊച്ചി.കേരള സര്‍വകലാശാല സെനറ്റ്ചാന്‍സലറായ താനുമായി നിഴല്‍ യുദ്ധം നടത്തുകയാണെന്ന്ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ഹൈക്കോടതില്‍. സെര്‍ച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമം നിര്‍ദേശം ചെയ്തിരുന്നെങ്കില്‍ അതിന് അനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നു എന്ന് ചാന്‍സലര്‍ കോടതിയില്‍ അറിയിച്ചു.

അതിനു പകരം തന്റെ നടപടിയ്ക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണു പ്രീതി പിന്‍വലിക്കേണ്ടി വന്നതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ചാന്‍സലറുടെ വ്യക്തിപരമായ താല്‍പര്യത്തിനല്ല, നിയമപരമായി മാത്രമാണ് പ്രീതി എന്ന ആശയം പ്രവര്‍ത്തിക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കി. പുറത്താക്കിയ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി നിലപാടു വ്യക്തമാക്കിയത്.

ചാന്‍സലര്‍ ദുരുദ്ദേശ്യപരമായി പ്രവര്‍ത്തിച്ചു എന്നല്ല പറയുന്നതെന്നും കോടതി വിശദീകരിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, നാളെ വിധി പറയാന്‍ മാറ്റി വച്ചു. പുറത്താക്കല്‍ നിയമ വിരുദ്ധമാണെന്നും. നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിസി നിയമനത്തിനായി ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് അടക്കം ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.

വിസി നിയമന നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയില്‍ നേരത്തേ സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. സര്‍വകലാശാലാ വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനാണെന്നും സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിര്‍ദേശിച്ചാല്‍ അവസാനിക്കുന്ന പ്രശ്‌മേയുള്ളൂവെന്നും നേരത്തേ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചിരുന്നു.