സിൽവർലൈനിൽ വ്യക്തത തേടി ഹൈക്കോടതി

കൊച്ചി∙ സിൽവർലൈനിൽ വ്യക്തത തേടി ഹൈക്കോടതി രം​ഗത്ത്. മുൻകൂർ നോട്ടിസ് നല്‍കിയാണോ കല്ലിടൽ എന്നതടക്കം നാലു ചോദ്യങ്ങളാണ് ഹൈക്കോടതി നിലവിൽ ചോദിച്ചിരിക്കുന്നത്. സാമൂഹിക ആഘാതം നടത്താൻ അനുമതിയുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.

സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമാണോ? പുതുച്ചേരിയിലൂടെയും സിൽവർലൈൻ കടന്നുപോകുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും ഹൈക്കോടതി ഉന്നയിച്ചു. മറുപടി നൽകുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ‌ക്കു കോടതി നിർദേശം നല്‍കി. വിഷയത്തിൽ കേന്ദ്രവും മറുപടി പറയാൻ ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി അറിയിച്ചു.