ചില മലയാളികള്‍ തീവ്രവാദത്തെ പ്രമോട്ട് ചെയ്യുന്നു; മുളയിലേ നുള്ളമണെന്ന് ജസ്ല മാടശ്ശേരി

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അഭിപ്രായ സ്വാതന്ത്ര്യവും എന്നും കൊണ്ടു പോകുന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി. ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി എന്ത് പറഞ്ഞാലും അത് വിവാദമാകാറാണ് പതിവ്. ഇപ്പോഴിതാ ഭീകരവാദത്തെയും തീവ്രവാദത്തെയും അനുകൂലിക്കുന്ന മനോഭാവത്തെ മുളയിലേ നുള്ളിയിലെങ്കില്‍ അപകടമാണെന്ന് പറഞ്ഞിരിക്കുകയാണ് ജസ്ല.

തന്റെ മകനെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി ‘അണിയിച്ചൊരുക്കി’ അയക്കുന്ന മറിയം ഫര്‍ഹത്ത് എന്ന അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ല മാടശ്ശേരി ഇക്കാര്യം പറഞ്ഞത്. മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കുമെന്ന് പറയുന്നത് എത്ര സത്യമാണെന്നും മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള മനോഭാവം തിരുത്തപ്പെടേണ്ടതാണെന്നും അവര്‍ തന്റെ പോസ്റ്റ് വഴി പറയുന്നു.

കുറിപ്പ് ചുവടെ:

‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍…
അപകടമാണ്…
മതം മനുഷ്യന്‍റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്..
മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്..
തിരുത്തപ്പെടണം.
ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’