പ്രണയിച്ചു വിവാഹം ചെയ്ത ഭര്‍ത്താവ് തന്നോടൊപ്പം താമസിച്ചത് വെറും 15 ദിവസം, കനക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു കനക. സൂപ്പര്‍ താരങ്ങളുടെ നടിയായി തിളങ്ങിയ താരമാണ് കനക. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശനം നടന്ന സിനിമ ആയിരുന്ന ഗോഡ് ഫാദറിലും നായിക കനകയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തി തിളങ്ങി നില്‍ക്കവെയാണ് കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. അഭിനയ ജീവിതത്തില്‍ നിന്നും കനക പിന്‍വാങ്ങാന്‍ കാരണം നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവിക ആണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

2000ത്തില്‍ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിലും ഈ മഴ തേന്‍ മഴ എന്ന ചിത്രത്തിലും ആണ് അവസാനമായി കനക അഭിനയിച്ചത്. പിന്നീട് അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങിയ നടിയെ കുറിചച് വിവരം ഒന്നും ഉണ്ടായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷം കനക മരിച്ചു എന്ന വാര്‍ത്ത പുറത്ത് എത്തിയതോടെയാണ് വീണ്ടും നടി ചര്‍ച്ചാ വിഷയം ആകുന്നത്. ഇത് വ്യാജ വാര്‍ത്തയാണെന്നും താന്‍ ജീവനോടെ ഉണ്ടെന്നും പറഞ്ഞ് നടി രംഗത്തെത്തി. എന്നാല്‍ സിനിമയില്‍ നിന്നും വിട്ടുനിന്നത് എന്തിനെന്ന് നടി വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. താന്‍ പ്രണയിച്ചു വിവാഹം ചെയ്ത ഭര്‍ത്താവ് തന്നോടൊപ്പം താമസിച്ചത് വെറും 15 ദിവസം മാത്രം ആയിരുന്നു. അദ്ദേഹത്തെ ആരോ തട്ടികൊണ്ടു പോയി എന്നും അതിന് പിന്നിലുള്ള ആള്‍ ആരാണെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കനകയുടെ വെളിപ്പെടുത്തല്‍. ‘കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു’ -കനക പറഞ്ഞു.