ഒരു കുഞ്ഞിനെ മനസ് കൊണ്ട് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്, തലയിണ വയറില്‍ വെച്ച് ഗര്‍ഭിണിയെ പോലെ നടന്നിട്ടുണ്ട്, കാവ്യ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികയായി കാവ്യ മാറി. സൂപ്പര്‍ താരങ്ങളുടെ അടക്കം നായികയായി കാവ്യ അഭിനയിച്ചു. ദിലീപിന്റെയും കാവ്യയുടെയും മക്കളുടെയും വിശേഷങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയകളില്‍ അതി വേഗമാണ് വൈറലായി മാറുന്നതത്. ഫാന്‍സ് പേജുകളിലും മറ്റും ഇവരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് ജീവിതത്തില്‍ അമ്മയാകുന്നതിന് മുമ്പ് കാവ്യ പറഞ്ഞ ചില വാക്കുകളാണ്. എത്രമാത്രം കാവ്യ എന്ന സ്ത്രീ ഒരു അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു എന്ന് അഭിമുഖത്തിലെ ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

കാവ്യയുടെ വാക്കുകളിങ്ങനെ, വിവാഹം കഴിഞ്ഞപ്പോള്‍ (ആദ്യവിവാഹം) ഞാന്‍ മനസ്സ് കൊണ്ട് സിനിമ നിര്‍ത്തിയതാണ്. പക്ഷേ സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. ഇപ്പോള്‍ എനിക്ക് ഇവിടെ കിട്ടുന്നത് എല്ലാം ബോണസാണ്. എനിക്ക് ഈ ബന്ധങ്ങളും പണവും എല്ലാം തന്നത് സിനിമയാണ്. ആസിനിമയെ ഞാന്‍ വേണ്ടെന്നു വയ്ക്കുന്നു എന്നൊരു വാക്ക് എന്റെ വായില്‍ നിന്നും വീഴാതെ ഇരിക്കട്ടെ. സിനിമ ഉപേക്ഷിക്കുന്നു എന്ന് പറയുന്നത് അച്ഛനെയും അമ്മയെയും നോക്കാന്‍ താത്പര്യമില്ലാതെ വൃദ്ധസദനത്തില്‍ കൊണ്ടാക്കും പോലെയാണ്. പക്ഷെ സിനിമ മാറുമ്പോള്‍ ഞാനും മാറേണ്ടി വരും. ഇപ്പോള്‍ തന്നെ എനിക്ക് മീശമാധവനിലേ രുഗ്മിണിയെപോലെയോ താര കുറുപ്പിനെ പോലെയോ ആകാന്‍ ആകില്ല. അപ്പോള്‍ സിനിമകള്‍ക്കിടയില്‍ ഇടവേളകള്‍ വരും..

സിനിമയെ മാത്രം സാമ്പത്തികമായി ഡിപ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ ആണ് ബിസിനസ്സ് തുടങ്ങിയത്. പറയാന്‍ പറ്റില്ല. ബിസിനെസ്സ് എന്ന് പറയുന്നത് ഒരു ലോട്ടറിയാണ്. കല്യാണം ഒരു ലോട്ടറിയാണ്. ഈ ജീവിതം തന്നെയൊരു ലോട്ടറിയല്ലേ, എന്നും കാവ്യ അഭിമുഖത്തിലൂടെ ചോദിക്കുന്നു. കല്യാണത്തെകുറിച്ചോര്‍ക്കുമ്പോള്‍ നല്ല പേടിയുണ്ട്, പക്ഷെ തനിക്ക് കുഞ്ഞുങ്ങള്‍ എന്ന് വച്ചാല്‍ ജീവനാണ്. ഒരു കുഞ്ഞിനെ ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു സുഹൃത്തിന്റെ സുഹൃത്ത് കഥപറയാന്‍ വിളിച്ചു. അയാള്‍ക്ക് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്ന് സുഹൃത്ത് പറയുകയും ചെയ്തു. അപ്പോള്‍ തന്നെ ഞാന്‍ അമ്മയോട് പറഞ്ഞു, കുഞ്ഞുമായി വന്നാലേ ഞാന്‍ കഥ കേള്‍ക്കൂ എന്ന് അദ്ദേഹത്തോട് പറയാന്‍.

‘അമ്മ ചോദിച്ചു അത് എങ്ങനെയാണു മോളെ ശരിയാവുക? ഞാന്‍ പറഞ്ഞു മോളും വന്നാലേ ഞാന്‍ കഥ കേള്‍ക്കൂ എന്ന്. ഒടുവില്‍ അയാള്‍ മകളുമായി വന്നു. നല്ല സുന്ദരിക്കുട്ടി, നല്ല ചട്ടമ്പി. എന്നെ നുള്ളി. ഞാന്‍ ആ കുഞ്ഞിനെയെടുത്ത് അടുക്കളയിലും മുകളിലത്തെ എന്റെ മുറിയിലും ഒക്കെ പോയി’. കുട്ടിക്കാലം എന്ന് വച്ചാല് കുഞ്ഞുങ്ങള്‍ എന്ന് വച്ചാല്‍ എനിക്ക് ജീവനാംണ്. തലയിണയെടുത്തു വയറില്‍ കെട്ടിവച്ചു ഗര്‍ഭിണിയെ പോലെ നടന്നിട്ടുണ്ട്. അത് കാണുമ്പൊള്‍ അമ്മാവന്മാര്‍ വഴക്ക് പറഞ്ഞതൊക്കെ ഇന്നും ഓര്‍മ്മയിലും ഉണ്ട്.

സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആ വാര്‍ത്ത പരന്നത്. 99 ല്‍ ലോകം അവസാനിക്കാന്‍ പോവുകയാണ് എന്ന്. ഇത് കണ്ട ഞാന്‍ എന്റെ അടുത്ത കൂട്ടുകാരിയോട് സങ്കടത്തോടെ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. 99 ല്‍ നമ്മള്‍ ഒന്‍പതാം ക്‌ളാസില്‍ എത്തുമായിരിക്കും, എട്ടാം ക്‌ളാസില്‍ എങ്കിലും കല്യാണം കഴിച്ചാല്‍ അല്ലെ നമുക്കൊരു കുട്ടിയുണ്ടാകൂ എന്നാണ് ഞാന്‍ അന്ന് അവളോട് പറഞ്ഞത്. ആ കുട്ടിയുടെ മുഖത്തെ ഭാവം ഒക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്.

ഇപ്പോള്‍ അമ്മയാകാനുള്ള ആഗ്രഹം കൂടിയിട്ടേ ഉള്ളൂ. ഒരു കുഞ്ഞിനുവേണ്ടി ജീവിതകാലം മുഴുവനും ഒരാളെ കല്യാണം കഴിക്കണം. അത് എങ്ങനെ ഒരാളാകും എന്നൊരു പിടിയും ഇല്ല. അതാണ് പേടി. ഞാന്‍ കഴിഞ്ഞദിവസം അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നുവെങ്കില്‍ നല്ലതായിരുന്നു എന്ന്. എന്നാല്‍ ഇവളെപ്പോള്‍ ന്യൂ ജെനെറേഷന്‍ ആയി എന്ന ഭാവത്തില്‍ അമ്മ തന്നെ നോക്കി.