കായിക താരങ്ങളെ പരിശീലിപ്പിക്കാൻ കഴിവില്ല, ഗതികെട്ട് കുത്തു പാളയെടുത്തു, ക്യൂബയോട് പിച്ച യാചിച്ച് പിണറായി സർക്കാർ

കേരളത്തിൻ്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ഗതികെട്ട് ക്യൂബയോട് പിച്ച യാചിച്ച് പിണറായി സർക്കാർ. അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ഇന്ത്യക്കല്ല, കേരളത്തിന് ലഭിക്കുമെന്നാണ് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിന്റെ വീമ്പിളക്കൽ.

ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് റിക്രിയേഷൻ്റെ വൈസ് പ്രസിഡണ്ട് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയുടെ വലിയ ഫലമായാണ് ഇത് വീമ്പിളക്കിയിട്ടുള്ളത്. സംസ്ഥാനത്തെ കായിക താരങ്ങൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പിണറായി സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നതിന്റെ വ്യതമായ തെളിവായാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

വോളിബോൾ, ജൂഡോ, ട്രാക്ക് ആൻ്റ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽ നിന്നുള്ള പരിശീലകരെ കൊണ്ടുവരുന്നതിനാവശ്യമായ തീരുമാനങ്ങൾ എത്രയും പെട്ടെന്നു കൈക്കൊള്ളാൻ ധാരണയായെന്നാണ് പുതിയ പ്രതാവന വിപ്ലവം. കേരളവും ക്യൂബയും തമ്മിൽ ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതകളും മുഖ്യമന്ത്രി ലക്ഷങ്ങൾ ചിലവഴിച്ച് പോയി ആരാഞ്ഞിരിട്ടുണ്ട്.

പിച്ച ചട്ടിയിലേക്ക്, ക്യൂബയിലേയ്ക്ക് കേരളത്തിലെ കായികതാരങ്ങളെ പരിശീലനങ്ങൾക്കായി അയക്കുന്നതിലുള്ള താല്പര്യവും മുഖ്യൻ അറിയിച്ചിരിക്കു കയാണ്. കേരളത്തിൻ്റെയും ക്യൂബയുടേയും കായികമേഖലകളുടെ വികാസത്തിനായി സഹകരിക്കാനുള്ള ക്യൂബയുടെ സന്നദ്ധത റൗൾ ഫോർണെസ് വലെൻസ്യാനോ മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ പുറത്ത് വിട്ട വാർത്തകളിൽ പറഞ്ഞിരിക്കുന്നത്. എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.