യുവാവിനെ തട്ടിക്കൊണ്ടു പോയി, യുവതിക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരിച്ചു, പണം തട്ടി, സംഘം പിടിയിൽ

ചേര്‍ത്തല : യുവാവിനെ രാത്രിയില്‍ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും അപഹരിച്ച സംഭവത്തിൽ ഒന്‍പതംഗസംഘം പിടിയിൽ. യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഡിസംബര്‍ 23-നു രാത്രിയിലാണു സംഭവം. ആലപ്പുഴ സ്വദേശി അഖിലിനെ(25)യാണ് തട്ടിക്കൊണ്ടുപോയത്.

ആലുവ ചൂര്‍ണിക്കര തായിക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ജലീല്‍ (32), ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍ (35), മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ് (25), നച്ചത്തള്ളാത്ത് ഫൈസല്‍ (32), പള്ളൂരുത്തി കല്ലുപുരയ്ക്കല്‍ അല്‍ത്താഫ് (20), കരുനാഗപ്പള്ളി പാരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണു പിടിയിലായത്.

യുവാവും കല്യാണിയും സൗഹൃദത്തിലായിരുന്നു. അഖില്‍ കല്യാണിയെ ഫോണിലൂടെ അസഭ്യംപറഞ്ഞത്തിലെ പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. . കല്യാണി അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനു സമീപത്തുനിന്നു കാറിലാണ് തട്ടിക്കൊണ്ടുപോയി മർദിച്ചു. എല്ലാത്തിനും കൂട്ടുകാർ ഒപ്പമുണ്ടായിരുന്നു.

3,500 രൂപയും ഫോണും കവര്‍ന്നശേഷം അവശനായ ഇയാളെ വഴിയില്‍ ഇറക്കിവിട്ടു. കാക്കനാടു ഭാഗത്തെത്തിച്ചാണ് മര്‍ദിച്ചതും വീഡിയോ ചിത്രീകരിച്ചതെന്നുമാണു വിവരം. തുടര്‍ന്ന് യുവാവ് ചേര്‍ത്തല പോലീസില്‍ പരാതിനല്‍കുകയായിരുന്നു.