ഭാര്യക്ക് കോവിഡൽപ്പം കൂടുതലാണ്, ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ ഉണ്ട്- കൂട്ടിക്കൽ ജയചന്ദ്രൻ

ഒരു കാലത്ത്‌ ടി വി അവതാരകരിൽ ഏറ്റവും ജനപ്രിയനായിരുന്നു കൂട്ടിക്കൽ ജയചന്ദ്രൻ. മുകേഷിനെ മുഖ്യമായും അനുകരിച്ചിരുന്ന കൂട്ടിക്കലിന്റെ കോമഡി ടൈം എന്ന സൂര്യാ ടിവിയിലെ പരിപാടി കാണാൻ എല്ലാ ദിവസവും രാത്രി 10 മണിക്ക്‌ കാത്തിരുന്നിരുന്നു. സിനിമയിലും താരം വേഷമിട്ടിട്ടു
ണ്ട്. വർഗം, ദൃശ്യം, മെമ്മറീസ്, ചാന്ത്പൊട്ട് സിനിമകളിലെ വേഷങ്ങളൊക്കെ ചെറുതെങ്കിലും ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നവയാണ്. ഷക്കീല സിനിമയിൽ നായകനായി അഭിനയിച്ച അനുഭവത്തെ കുറിച്ച് താരം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കുറിപ്പിങ്ങനെ, ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്, പറയുന്നത് മറ്റൊന്നാണ്, കോവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്. നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ. ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ, ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ. പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി

നിരവധിപ്പേരാണ് ആശ്വസവാക്കുകളുമായെത്തുന്നത്. കുറവില്ലേടാ, പ്രാർത്ഥിക്കുന്നു. വേഗം സുഖമാവും ധൈര്യമായിരിക്ക് . ഞാൻ വിളിക്കാമെന്നായിരുന്നു മനോജ് നായർ കുറിച്ചത്.