കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍, തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിച്ചു, കാമുകി അറസ്റ്റിൽ

തിരുവനന്തപുരം: കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷന്‍ നൽകിയ കേസിൽ യുവതി അറസ്റ്റിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു. ന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായത്. പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ്‌ ആക്രമണത്തിന് ഇടയാക്കിയത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് യുവതിയെ പോലീസ് പിടികൂടിയത്.

യുവതിയടക്കം എട്ടുപേർക്കെതിരേ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. ലക്ഷ്മിപ്രിയയടക്കം രണ്ട് പേരെ കേസിൽ പോലീസ് പിടികൂടിയിട്ടുണ്ട്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഘം യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്‌മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടർന്ന്‌ മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തുകയായിരുന്നു. ഏപ്രിൽ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

മുൻകാമുകനെ യുവതി വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി. സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച്‌ ഷോക്കടിപ്പിക്കാനും ശ്രമം നടത്തി. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദിക്കുകയും.

ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിക്കുകയായിരുന്നു.