മക്കള്‍ ഇനിയും അദ്ദേഹത്തെ കുറിച്ച് പഠിക്കാനുണ്ട്, സുകുമാരന്റെ ഓര്‍മ ദിനത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സുകുമാരന്റെ ഓര്‍മ ദിവസമാണ് ഇന്ന്. സുകുമാരന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ ഓര്‍മിച്ച് ഭാര്യയും നടിയുമായി മല്ലിക സുകുമാരന്‍. സുകുമാരന്‍ ഒരു ഭര്‍ത്താവ് മാത്രമായിരുന്നില്ല, അദ്ദേഹത്തില്‍ നിന്നാണ് എന്റെ ജീവിതം തുടങ്ങുന്നത്. എന്നിലുള്ള നന്മയും സാമര്‍ത്ഥ്യവും ഉണ്ടാകുന്നത് അദ്ദേഹത്തില്‍ നിന്നാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മല്ലിക വ്യക്തമാക്കി.

എത്രത്തോളം കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താന്‍ സാ

മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ;

‘എത്രത്തോളം കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കാമോ, അത്രയും അദ്ദേഹം കുടുംബത്തിനായി ചെയ്തിട്ടുണ്ട്. മറ്റാര്‍ക്കെങ്കിലും ഇത്രകണ്ട് കുടുംബത്തെ സ്‌നേഹിക്കാന്‍ സാധിക്കുമോ എന്നറിയില്ല. മക്കളൊക്കെ ഇനിയും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്.

മുകുമാരന്‍ മരിക്കുമ്പോള്‍ പൃഥ്വിരാജ് ഒമ്പതാം ക്ലാസിലും ഇന്ദ്രജിത്ത് 12-ാം ക്ലാസിലും ആയിരുന്നു. തമിഴ്‌നാട്ടിലെ ഒരു കോളേജില്‍ ഇന്ദ്രജിത്തിനെ ചേര്‍ത്ത ശേഷമാണ് സുകുമാരന്‍ മരിക്കുന്നത്. സുകുമാരന്റെ വിയോഗത്തോടെ ജീവിതമേ അനസാനിച്ചുവെന്നാണ് കരുതിയിരുന്നത്. നമ്മുടെ ഒരു വലിയ ശക്തി ചോര്‍ന്നുപോയത് പോലെയായിരുന്നു.

എവിടെ കൊണ്ടിട്ടാലും ഇവമ്മാര് നാല് കാലേല്‍ എഴുനേറ്റ് വരണം. മക്കള്‍ സിനിമയില്‍ വരാന്‍ സാധ്യതയുണ്ട്. വന്നോട്ടെ പക്ഷേ സാമാന്യ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവരെ സിനിമയില്‍ വരാന്‍ പാടുള്ളു’ ഇക്കാര്യം സുകുമാരന് നിര്‍ബന്ധമുണ്ടായിരുന്നു. ജീവിതത്തില്‍ തളര്‍ന്ന് പോകരുതെന്ന് എപ്പോഴും മനസിലുണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പാഠങ്ങളിലൂടെയാണ് സുകുമാരന്‍ സമ്മാനിച്ച വിടവിന് ശേഷവും സ്വയം കരുത്താര്‍ജിച്ച് തങ്ങള്‍ ഇതുവരെയെത്തി.’