സിപിഎമ്മിനെ കൂടെ കൂട്ടിയ കോണ്‍ഗ്രസുമായി ഒരു ധാരണയും ഉണ്ടാകില്ലെന്ന് മമത

ന്യൂഡല്‍ഹി. ബംഗാളില്‍ സിപിഎമ്മിനെ കൂടെ കൂട്ടിയാല്‍ കോണ്‍ഗ്രസുമായി പ്രാദേശിക തലത്തില്‍ ഒരു ധാരണയും ഉണ്ടാകില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗളില്‍ നടക്കാന്‍ ഇരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇടത് പക്ഷവുമായി കൈകോര്‍ത്ത കോണ്‍ഗ്രസിന് ഒരു പിന്തുണയും പ്രതീക്ഷിക്കേണ്ടെന്ന് അവര്‍ പറഞ്ഞു.

അതേസമയം ബിജെപിക്കെതിരെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ ഐക്യത്തിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദേശീയ തലത്തിലെ ഈ സഹായം സംസ്ഥാനത്തിന് അകത്ത് പ്രതീക്ഷിക്കരുതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 23ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമത പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ വ്യാപകമായ സംഘര്‍ഷമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷമാണ് കൂടുതല്‍ ഉണ്ടാകുന്നത്.