കുളിച്ചുകൊണ്ടിരുന്ന യുവതിയെ കടന്ന് പിടിച്ച് യുവാവ് പോലീസ് പിടിയില്‍

പാലോട്: കേരളം നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇപ്പോള്‍ പാലോട് നിന്നും പുറത്ത് എത്തുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ യുവാവ് കടന്ന് പിടിച്ചു. സംഭവതത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യാ ഭവനില്‍ 21കാരനായ അരുണ്‍ എന്ന റെമോ കണ്ണനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആറ് മണിയോട് പ്രതി തന്റെ വീട് അടിച്ചു തകര്‍ക്കുകയും മാതാപിതാക്കളെയും ഭാര്യയെയും അക്രമിച്ച് അവരെ പുറത്താക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വീടിന് അഠുത്തുള്ള തോട്ടില്‍ കുളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന യുവതിയെ കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

ഇതിനിടെ റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ സമീപത്തെ വനത്തില്‍ ഓടി ഒളിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ആണ് യുവാവിനെ പിടികൂടിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി കേസുകളാണ് ഇയാളുടെ പേരുള്ളതെന്നും, ഗുണ്ടാ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.