അച്ഛന് ബ്രെയിൻ ട്യൂമറായിരുന്നു, ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം- മഞ്ജു വിജീഷ്

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും മഞ്ജു വിജീഷ് ഇതിനോടകം അനുഭവിച്ചിട്ടുണ്ട്. കുടുംബവിള്കക് എന്ന പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്.

ഇത് താൻടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം, കുതിരപ്പവൻ, പ്രേമസൂത്രം , ഗാന്ധിനഗർ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യചലച്ചിത്രം കുഞ്ഞനന്തന്റെ കട&യായിരുന്നു. ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകർക്ക് പരിചയം. സ്‌കൂൾ കാലം മുതൽ തന്നെ ഡാൻസിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ 20 ഓളം സംഗീത ആൽബങ്ങളിലും, ടെലിഫിലിമുകളിലും അഭിയിച്ചു.

ഇപ്പോഴിതാ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഷോയിൽ എത്തിയപ്പോൾ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ

താൻ ആറാം വയസ്സിൽ പഠിയ്ക്കുമ്പോഴാണ് അച്ഛൻ മരണപ്പെട്ടത്. പക്ഷെ ഇപ്പോൾ ഓർക്കുമ്പോഴും സങ്കടം വരും. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനെല്ലാം കാരണം എന്റെ അച്ഛനാണ്. എല്ലാ പരിപാടിയ്ക്കും തോളിലിരുത്തി കൊണ്ടു പോയി, എല്ലാത്തിനും ചേർക്കുമായിരുന്നു. ഡാൻസിന് ചേർത്തത് എല്ലാം അച്ഛനാണ്. എന്റെ ഓരോ പ്രോഗ്രാം കഴിയുമ്പോഴും ഏറ്റവും അധികം സന്തോഷിയ്ക്കുന്നത് അച്ഛനായിരുന്നു. കോർപറേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അച്ഛൻ.

അച്ഛന് ബ്രെയിൻ ട്യൂമർ ആയിരുന്നു. അസുഖം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ പിന്നെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ആരെയും വിഷമിപ്പിക്കേണ്ട എന്ന് അച്ഛൻ കരുതിക്കാണും. മഞ്ജുവിന്റെ നാട്ടിൽ ചെന്ന് ഇറങ്ങുമ്പോൾ ഇപ്പോൾ തന്നോടും ആളുകൾക്ക് ഭയങ്കര ബഹുമാനമാണ് എന്ന് വിജീഷ് പറഞ്ഞു. ‘മണിയുടെ ആഗ്രഹം പോലെ തന്നെ അവളെ എല്ലാ പരിപാടിയ്ക്കും കൊണ്ടു പോകുന്ന നല്ല ഒരു മരുമകനെ തന്നെ കിട്ടിയല്ലോ’ എന്ന് പറയും. അത് വലിയ സന്തോഷം തരും എന്നാണ് വിജീഷ് പറയുന്നത്.