![merin](https://thekarmanews.com/wp-content/uploads/2020/07/merin-1.jpg)
മെറിൻ ജോയിയുടെ മരണം വിശ്വസിക്കാൻ കഴിയാത്തതിന്റെ ഞെട്ടലിലാണ് നാട്ടുകാരും വീട്ടുകാരും. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മൂത്തമകളാണ് മെറിൻ. മകൾ മരണപ്പെട്ട വിവരം ഇന്നലെ രാത്രി പത്തുമണിക്കാണ് കുടുംബാഗങ്ങൾ അറിയുന്നത്.
അമ്മ ഇനി ഇല്ലെന്ന സത്യം അറിയാതെ മകൾ
അമ്മ ഇനി വീഡിയോ കോൾ ചെയ്യാൻ ഒരിക്കലും വരില്ലെന്ന സത്യം ഏക മകൾ മുത്തുമണിക്കറിയില്ല. മകളെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും അടുക്കലാക്കിയാണ് മെറിൻ ജോലിക്കു പോയത്… ജോലി കഴിഞ്ഞ് വന്നാലുടൻ മെറിൻ മകളെ ഫോൺ വിളിക്കുമായിരുന്നു. മരണ വെപ്രാളത്തിൽപ്പോലും തനിക്കൊരു മകളുണ്ടെന്നാണ് മെറിൻ പറഞ്ഞത്.. അത്രമേൽ ഇഷ്ടമായിരുന്നു ആ പൊന്നുമോളെ…രണ്ടു വയസ് പിന്നിട്ട നോറയ്ക്ക് തന്റെ അമ്മ സ്വർഗയാത്രയായെന്നും അറിയില്ല. കഴിഞ്ഞ മാസമായിരുന്നു നോറയുടെ രണ്ടാം പിറന്നാൾ
വിവാഹ വാർഷികവും ജന്മദിനവും നാളെ
2016 ജൂലലൈ 30 നായിയിരുന്നു ചങ്ങനാശേരി ആലിക്കത്തറയിൽ മാത്യുവിന്റെ മകൻ നെവിൻ (ഫിലിപ്പ് ) മെറിന്റെ കഴുത്തിൽ താലി ചാർത്തുന്നത്. പിന്നീടാണ് മെറിനെ നെവിൻ അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നത്. നാളെയാണ് മെറിന്റെ 27-ാം ജന്മദിനം. മകൾക്ക് ആശംസ നേരാൻ കാത്തിരിക്കെയാണ് വീട്ടിലേയ്ക്ക് ഇന്നലെ രാത്രി 9.30 തോടെ ദുരന്തനവാർത്തയെത്തുന്നത്. സന്തോഷത്തിൽ മതിമറക്കേണ്ടേ വീണ് ഇപ്പോൾ അക്ഷരാത്ഥത്തിൽ കണ്ണൂനീർ കടലായി.
കഴിഞ്ഞ ഡിസംമ്പറിൽ പള്ളിപ്പെരുന്നാളിനാണ് മെറിൻ മകളെയും കൂട്ടി നാട്ടിലെത്തുന്നത്. അമേരിക്കയിലായിരുന്നു പ്രസവം. ഒന്നരവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേരക്കുട്ടിയെ കാണാൻ ജോയിക്കും മേഴ്സിക്കും അവസരം ലഭിച്ചത്. നെവിൻറെ ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് വിദേശത്തുനിന്ന് മെറിൻ ഭർത്താവിനൊപ്പമെത്തിയതെങ്കിലും ജനുവരിയിൽ നെവിൻ തനിയേ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. നെവിന് പിന്നാലെ മെറിൻ ജുനവരി 29ന് തനിയെ അമേരിക്കയിലേക്ക് മടങ്ങി. തൊടുപുഴ മുട്ടം സ്വദേശിനിയുടെ കുടുംബത്തോടൊപ്പമായിരുന്നു മെറിൻ താമസിച്ചിരുന്നത്.
ഈ വീട്ടിൽ നിന്നാണ് ജോലിക്ക് പോയിരുന്നത്. മറ്റൊരിടത്തായിരുന്നു നെവിൻറെ ജോലിയും താമസവും. ജോലിക്ക് പോകേണ്ടതിനാൽ നോറയെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് മെറിൻ തിരിച്ച് മാസങ്ങൾക്ക് മുമ്പ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.
ജോലി മാറ്റം
മെറിൻ നിലവിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് അടുത്തദിവസം മാറാനിരിക്കുകയായിരുന്നു. മറ്റൊരിടത്ത് ജോലി ലഭ്യമായ സാഹചര്യത്തിലായിരുന്നു മാറ്റമെന്നും ജോയി പറയുന്നു. വർഷങ്ങൾ അമേരിക്കയിൽ താമസിച്ചുള്ള പരിചയവും ജോയിക്കുണ്ട്.