രസ്മ വിവാഹ മോചിത, ഗിരിയുമായി ഹോട്ടലില്‍ മുറിയെടുത്തത് 17 തവണ, വിവാഹത്തിന് സമ്മതിച്ചിട്ടും യുവതിയെ കാമുകന്‍ ഇല്ലാതാക്കിയതിന്റെ കാരണം

തൃശൂര്‍: കഴിഞ്ഞ ദിവസമാണ് ഹോട്ടല്‍ മുറിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് എന്ന 39കാരനും തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയെന്ന 31 കാരിയെയുമാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കമ്‌ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

രസ്മയ്ക്ക് മദ്യം നല്‍കിയ ശേഷം ഗരിദാസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗരിദാസ്. ഇരുവരുടെയും വിവാഹം നടത്താനായി വീട്ടുകാരും സമ്മതം അറിയിച്ചിരുന്നു. കൊല്ലത്തെ ബാറില്‍ ജീവനക്കാരനാണ് ഗിരിദാസ്. ഇയാള്‍ അവിവാഹിതനുമായിരുന്നു. രസ്മ വിവാഹമോചിതയാണ്. ആദ്യ ബന്ധത്തില്‍ ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട്.

17 തവണ രസ്മയും ഗിരിദാസും ഹോട്ടലില്‍ മുറിയെടുത്തിരുന്നു എന്ന് പോലീസ് പറഞ്ഞു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് രസ്മ വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ പിന്നീടാണ് ഗിരിദാസിനെയും രസ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രസ്മയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലും ഗിരിദാസ് ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

അതേസമയം ഇരുവരും തമ്മിലുള്ള ബന്ധം ഇരുവരുടെയും വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹത്തിന് ബന്ധുക്കള്‍ സമ്മതവും അറിയിച്ചിരുന്നു. എന്നിട്ടും ഗിരിദാസ് എന്തിന് ഈ ക്രൂരത ചെയ്തു എന്നാണ് ഏവരും ചോദിക്കുന്നത്. ഇരുവരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.