മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത് കുടുംബപ്രശ്നം മൂലം, ഞെട്ടലിൽ നാട്ടുകാർ

മലപ്പുറത്ത് ഒന്നും നാലും വയസ്സുള്ള പെൺമക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്;. കോട്ടയ്ക്കലിലെ ചെട്ടിയാമിലാണ്‌ സംഭവം. 26കാരിയായ സഫ്‌വയാണ് മക്കളായ ഫാത്തിമ മർസീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

സഫ്‌വയുടെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. സഫ്‌വയും റാഷിദ് അലിയുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. താൻ മരിക്കാൻ പോകുന്നതായി സഫ്‌വ പുലർച്ചെ മൂന്നിന് റാഷിദിന് സന്ദേശം അയച്ചിരുന്നതായും പറയുന്നു. അഞ്ച് വർഷം മുൻപായിരുന്നു റാഷിദിന്റെയും സഫ്‌വയുടെയും വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന റാഷിദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്.

യുവതിയുടെ ഭർത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണ്. മൃതദേഹങ്ങൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരണപ്പെട്ടിരുന്നു. വിദേശത്തായിരുന്ന റാഷിദ് അലി ഒരു വര്‍ഷമായി നാട്ടിലാണ്. അസ്വാഭാവിക മരണത്തിന് കല്‍പ്പകഞ്ചേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഭര്‍തൃവീട്ടിലെ പീഡനമെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. പുലര്‍ച്ചെ സഫ്‍വ ഭര്‍ത്താവിന് സന്ദശമയച്ചിരുന്നെന്നും മര്‍ദനം സഹിക്കാം കുത്തുവാക്കുകള്‍ സഹിക്കാനാവില്ലെന്നുമുള്ള ഓഡിയോ സന്ദേശം സഫ്‍വയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയെന്ന് സഹോദരന്‍ പറഞ്ഞു. താനിന്നലെ മറ്റൊരു മുറിയിലായിരുന്നു കിടന്നതെന്നും പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് ഭര്‍ത്താവ് റഷീദലി പറയുന്നത്. താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.