അമ്പാടി കണ്ണനായി മുഹമ്മദ് യഹിയ

കോഴിക്കോട്. ശോഭായാത്രയില്‍ പങ്കെടുത്ത് അമ്പാടി കണ്ണനായി ദിവ്യംഗനായ മുഹമ്മദ് യഹിയ. ഉമ്മുമ്മ ഫരീദക്കൊപ്പമാണ് കുട്ടി മുഹമ്മദ് യഹിയ ശോഭാ യാത്രയില്‍ പങ്കെടുത്തത്. മൂന്നാം ക്ലാസുകാരന്‍ കേഴിക്കോട് നടന്ന ശോഭാ യാത്രയിലാണ് പങ്കെടുത്തത്. ജന്മാന നടക്കാന്‍ സാധിക്കാത്ത മുഹമ്മദ് യഹിയയ്ക്ക് പുറത്തേക്ക് പോകുവാനും മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുവാനും ഇഷ്ടമാണ്.

മഴയെ വകവെക്കാതെ വലിയ സന്തോഷത്തോടെയാണ് മുഹമ്മദ് യഹിയ ശോഭാ യാത്രയില്‍ പങ്കെടുത്തത്. ശോഭായാത്രയില്‍ പങ്കെടുക്കണമെന്ന ആഗ്രഹം മുഹമ്മദ് യാഹിയ വീട്ടില്‍ പറയുകയായിരുന്നു. മുഹമ്മദിനെ കണ്ണനായി അണിയിച്ചൊരുക്കിയത്. ഉമ്മ റുബിയും ഉമ്മൂമ്മയും ചേര്‍ന്നാണ്. കോഴിക്കോട് എസ്എസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി സനീജിന്റെയും റുബിയുടെയും മൂത്തമകനാണ് മുഹമ്മദ് യഹിയ.

ഇവര്‍ മകന്റെ ചികിത്സയ്ക്കായിട്ടാണ് കോഴിക്കോട് താമസിക്കുന്നത്. ബിലാത്തികുളം ബിഇഎം യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് യഹിയ കഴിഞ്ഞ വര്‍ഷമാണ് ശോഭായാത്രയില്‍ പങ്കെടുത്ത് കൃഷ്ണന്‍ ആകണമെന്ന് മുഹമ്മദിന് ആഗ്രഹം ഉണ്ടായത്. എന്നാല്‍ ശോഭായാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ ആഗ്രഹം സാധിച്ചു. രണ്ട് മതങ്ങള്‍ക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മില്‍ കൂടിചേരാന്‍ ഇടനിലക്കാരായി സോഷ്യലിസവും കമ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവശ്യമില്ലെന്ന് ഉറക്കെ പറയുന്ന ചിത്രമാണ് ഇതെന്നായിരുന്നു മുഹമ്മദ് യഹിയയുടെ ചിത്രം പങ്കുവെച്ച് നന്‍ ഹരീഷ് പേരടി.