ഇസ്‌ലാമാബാദ് . ഇന്ത്യയിലോ ഇസ്രയേലിയോ നമസ്ക്കരിക്കുമ്പോൾ മുസ്ലീങ്ങൾ കൊല്ലപെടുന്നില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. പെഷാവറില്‍ പള്ളിയില്‍ തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്റെ ചാവേറാക്രമണത്തില്‍ പ്രതികരിക്കവേ സ്വേച്ഛാധിപത്യ ഭരണകാലത്ത് തീവ്രവാദത്തിന്റെ വിത്ത് പാകിയതിനാല്‍ നമ്മുടെ സ്വന്തം മണ്ടത്തരമാണെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു.
‘ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാര്‍ത്ഥനയ്ക്കിടെ ആളുകള്‍ കൊല്ലപ്പെടുന്നില്ല, പക്ഷേ പാകിസ്ഥാനില്‍ ഇത് സംഭവിക്കുന്നു,’ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ചൊവ്വാഴ്ച രാജ്യത്തെ പാര്‍ലമെന്റ് ഹൗസില്‍ പറയുകയുണ്ടായി. അതിര്‍ത്തി കടന്ന് 450,000 അഫ്ഗാനികള്‍ പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അഫ്ഗാനികള്‍ പാകിസ്ഥാനില്‍ വന്ന് സ്ഥിരതാമസമാക്കിയതിന് ശേഷം ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഖ്വാജാ ആസിഫ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഭരണകാലത്ത് സ്വാത് താഴ്വരയില്‍ നിന്നാണ് ഈ യുദ്ധം ആരംഭിക്കുന്നത്. പാക്‌സ്താന്‍ മുസ്ലിം ലീഗിന്റെ കഴിഞ്ഞ ഭരണകാലത്ത് ഇതിനു ശമനമുണ്ടായിരുന്നു. അക്കാലത്ത് കറാച്ചി മുതല്‍ സ്വാത് വരെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നു – ഖ്വാജ പാര്‍ലമെന്റില്‍ പറഞ്ഞു.