നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാറിന്‍റെ അജന്‍ഡയെന്ന് വി.ഡി. സതീശന്‍

കൊച്ചി: നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാറിന്‍റെ അജന്‍ഡയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രിസ്ത്യന്‍, മു‌സ്‌ലിം വിഭാഗങ്ങളെ അകറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വിവാദ വിഷയത്തിലെ ചര്‍ച്ചയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഉള്‍പ്പെടെ എല്ലാവരും പിന്‍മാറണം. ഭിന്നിപ്പുണ്ടാക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കരുത്. കുഴപ്പമുണ്ടാക്കാന്‍ മാത്രമാണ് ചിലരുടെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.

പാലാ ബിഷപ്പിന്‍റെ പ്രസ്താവന അതിരു കടന്നുപോയെന്നാണ് കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ പറഞ്ഞത്. മതമേലധ്യക്ഷന്മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം.പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ജാതിയും മതവും തിരിച്ച്‌ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ലിംഗഭേദമോ ഇല്ല. മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നതു വര്‍ണവിവേചനത്തിനു തുല്യമാണെന്നും സതീശന്‍ പറഞ്ഞു.