കൊച്ചി: രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിൽ ആണ് എൻ ഐ എ കേസ് ഏറ്റെടുത്തത്. കൊച്ചിയിലെ എൻ ഐ എ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.നിലവിൽ ആലുവ റൂറൽ പോലീസിന്റെ പ്രതേക അന്വേഷണ സംഘം ആണ് കേസ് അന്വേഷിക്കുന്നത്.
മേയ് 18-ന് അവയവക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെന്നു കരുതുന്ന നാസര്‍ സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് അവയവക്കടത്തിനേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.
നാസര്‍ സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സ്വദേശിയായ അജിത് ശ്യാമിനെ അറസ്റ്റ് ചെയ്തിരുന്നു. മധുവിന്റെയും അവയവദാനം ചെയ്തവരുടെയും ഇടയിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍.