ഉദയ്പൂർ കൊലയിലെ ഭീകരബന്ധം അന്വേഷിക്കാൻ എൻ ഐ എ ഇറങ്ങി.

ജയ്പൂർ/ ഉദയ്പൂരിൽ അതിക്രൂരമായി തയ്യൽക്കാരനെ കൊലപ്പെടുത്തുകയും അതിന്റെ വിഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ എൻ ഐ എ അന്വേഷണത്തിനിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയിട്ടുണ്ട്. ബുധനാഴ്ച സംഭവ സ്ഥലം എൻ ഐ എ സംഘം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം സംശയിക്കുന്നത്. കൊലക്ക് പിന്നിലെ ഭീകര ബദ്ധാന്തത്തെ പറ്റി അന്വേഷിക്കാനായാണ് എൻഐഎ എത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട കനയ്യകുമാർ തനിക്കു നേരെ ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് ഭീഷണിപ്പെടുത്തിയവരെ വിളിച്ചു വരുത്തി താക്കീത് ചെയ്തിരുന്നു. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ഫേയ്സ്ബു്ക്ക് പോസ്റ്റിട്ടതിനാണ് തയ്യൽ കാരനായ കനയ്യലാൽ കൊലചെയ്യപ്പെടുന്നത്. കനയ്യകുമാറിന്റെ കടയിലെത്തി കൊലചെയ്ത അക്രമികൾ വിഡിയോ ചിത്രീകരിച്ച് പ്രചകരിപ്പിക്കുകയുമാണ് ഉണ്ടായത്.

കൊലപാതകം നടത്തിയ രണ്ട് പേരെ രാജസ്ഥാൻ പൊലീസ് ചൊവ്വാഴ്ച രാജസമന്തയിൽ നിന്ന് തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിച്ചുവരുന്നു. കൊലപാതകത്തെ തുടർന്നുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുന്നു. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉദയ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷ ത്തിൽ നിരവധി വാഹനങ്ങൾക്ക് തീയിടുകയുണ്ടായി. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റു. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കൂടുതൽ പ്രദേശത്തേക്ക് പ്രതിഷേധം വ്യാപിക്കാതിരിക്കാതിരിക്കാനുള്ള മുന്കരുതലാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കു മുണ്ടെന്നും, അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുണ്ട്. നൂപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ അക്രമികൾ അതിന്റെ വീഡിയോയും പുറത്തുവിടുകയായിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.