കല്യാണം കഴിഞ്ഞാലുടൻ വിശേഷമായോ എന്ന ചോദ്യം തുടങ്ങും, ​കല്യാണം കഴിഞ്ഞാലുള്ള ചോദ്യങ്ങളെക്കുറിച്ച് നിരഞ്ജൻ

മലയാള മിനിസ്‌ക്രീൻ താരങ്ങളുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ നായർ. രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെ പ്രിയങ്കരനായ നടൻ ഇപ്പോൾ പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെയാണ് നിരഞ്ജൻ ഇഷ്ട താരമായിമാറിയത്. കുറച്ച് നാളുകളായി അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടൻ. ഉടൻ തിരികെ എത്തുമെന്ന് താരം ഇപ്പോൾ വ്യക്തമാക്കുന്നു.

ഇപ്പോൾ വീണ്ടും ഭാര്യയുടെ ഗർഭകാലത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് നിരഞ്ജൻ. ഗോപിക ഗർഭിണിയായത് മുതൽ കേൾക്കേണ്ടി വന്ന പഴികളെ കുറിച്ചും തനിക്ക് വന്ന കമന്റുകളെ പറ്റിയുമാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിൽ നടൻ രേഖപ്പെടുത്തിയത്. മാത്രമല്ല ഗർഭിണിയായവരോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളും നിരഞ്ജൻ സൂചിപ്പിച്ചിരിക്കുകയാണ്.

‘ജീവിതത്തിൽ അവളുടെ ഓരോ സന്തോഷങ്ങളും സങ്കടങ്ങളും തൊട്ടറിഞ്ഞവൻ ആണ് ഞാൻ. പ്രസവത്തെ പറ്റി അറിയാവുന്നവരുടെ ചില ചോദ്യങ്ങൾ ഉണ്ട്. ലോകത്തിൽ ആദ്യത്തെ ഗർഭിണി ആയിരുന്നോ ഭാര്യ, ചന്ദ്രനിൽ നിന്നും ഇറങ്ങി വന്നതാണോ എന്നൊക്കെ.. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എനിക്കറിയാവുന്നത് എന്റെ ഭാര്യയുടെ ആദ്യത്തെ ഗർഭവും ചന്ദ്രനിൽ നിന്നും വന്നതല്ല എന്നതാണ്.

അതുകൊണ്ട് എനിക്ക് ഇവളുടെ കാര്യം മാത്രേ പറയാൻ പറ്റു. ഓരോ പ്രസവ കാലഘട്ടവും ഓരോ ഭർത്താവിന്റെയും ഭാര്യയുടെയും സ്വകാര്യ അനുഭവങ്ങൾ ആണ്. നല്ലതും ചീത്തയും ആകാം. അതിലേക്ക് അവരെ എത്തിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക് വലുതാണ്. കല്യാണം കഴിയുന്ന ദിവസം തൊട്ട് രണ്ടു മാസം മുതൽ വിശേഷമായോ എന്നാ ചോദ്യം തുടങ്ങുകയാണ്. ചിലപ്പോ എന്തേലും പ്രശ്‌നങ്ങൾ കൊണ്ടാകും. അല്ലേൽ ഇപ്പൊ വേണ്ടന്ന് വച്ചിരിക്കയിരിക്കും.

അതൊന്നും എന്താന്ന് പോലും അറിയേണ്ട കാര്യമില്ല. ഈ ചോദ്യങ്ങൾ പലരുടെയും നെഞ്ചിലേക്ക് തറച്ചു കേറുന്നതായിരിക്കും. എന്നോടും അവളോടും ഒരു ചേച്ചി പറഞ്ഞിട്ടുണ്ട് നിങ്ങൾ ഇങ്ങനെ ടിക് ടോക് എടുത്ത് നടക്കാതെ കാര്യങ്ങൾക്ക് ഒരു തീർപ്പു ഉണ്ടാക്കൂ. വേഗം റൂമിലേക്ക് പോകു എന്ന്. അത് കേട്ട ഞങ്ങടെ അവസ്ഥ എന്താന്ന് പോലും തിരക്കാൻ നിൽക്കാതെ അവർ ചിരിച്ചോണ്ട് അകത്തോട്ടു കേറി പോയി. അവർ ചെറിയൊരു ഉദാഹരണം മാത്രം.

ഒട്ടും സുഖകാരം അല്ലാതിരുന്ന ഗർഭകാലത്തിന് ശേഷം കുഞ്ഞൂട്ടൻ വന്നു. അപ്പോ അടുത്തത് ടിവി കാണരുത്, കണ്ണിന്റെ കാഴ്ച ശക്തി പോകും. പട്ടാണി കടല കഴിച്ചാൽ പല്ലു പറിഞ്ഞു പോകും, മുടി ചീകരുത്, പൊട്ട് തൊടരുത്. വാതിലിന്റെ കട്ടിള കടന്ന് പുറത്തേക്ക് വരരുത്, ഇതൊക്കെ ചെയുന്നതും പറയുന്നതും സ്ത്രീകൾ തന്നെ ആണല്ലോ എന്നതാണ്