റോഡരികിലെ ഷഡ്ഡിയുടെയും ബ്രായുടെയും പരസ്യം കാരണം വണ്ടിയോടിക്കാന്‍ പറ്റുന്നില്ല; ഒമര്‍ ലുലു

തിരുവനന്തപുരം: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. നമ്മുടെ നാട്ടില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ഒരുപാട് കാണാം. അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ. എന്നാണ് ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.

എന്നാല്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒമറിന്റെ നിരീക്ഷണങ്ങളെപ്പറ്റി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത് കണ്ട് ശ്രദ്ധ പോകുന്നുണ്ടെങ്കില്‍ അത് നിങ്ങടെ ലൈംഗിക ദാരിദ്ര്യം മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റ്‌:

ഇ ബുള്‍ ജെറ്റ് ചെയ്‌തത് ന്യായീകരിക്കുന്ന പോസ്റ്റ്‌ അല്ല ഇത്. ഇന്നലെ കണ്ട അഭിലാഷിന്റെ ടീ വി ഷോയ്ക്കുള്ള എന്റെ ഉള്ള മറുപടികളാണിത്.

1)കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റല്‍ സ്ട്രെങ്ത് പരിശോധിക്കണം ?

നാല്പതും അമ്ബതും വയസ്സുള്ള രാഷ്ര്ടീയക്കാരുടെ ചോരപ്പുഴ ഒഴുക്കലിന്റെയും, ഹര്‍ത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങള്‍ മുഴുവന്‍ കാണിക്കുന്നവരുടെയും മെന്റല്‍ സ്രട്രെങ്ത് എന്താ അഭിലാഷ് അളക്കാന്‍ പോവാതെയിരുന്നത്.

2)ഡ്രൈവ് ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം ?

മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടില്‍ ഒന്നും ഈ ശ്രദ്ധ തെറ്റല്‍ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടില്‍ എടുത്താല്‍ വഴിയില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡ്‌ കാണാം അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ.

3) ഇനി ഹൈബീം ഹാലൊജന്‍ ലൈറ്റ്സ് നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയില്‍ ഒക്കെ യൂസ് ചെയ്യാന്‍ വേണ്ടിയാണ്.