പിണറായി വിജയൻ രാജിക്കൊരുങ്ങുന്നു,ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നെന്ന പേരിലായിരിക്കും രാജിയെന്ന് സൂചനകൾ

പ്രകാശൻ പുതിയേരി, കർമ്മ ന്യൂസ് വെബ് എക്സ്ക്ലൂസീവ്

മുഖ്യമന്ത്രി പിണറായി വിജയൻ രാജി സന്നദ്ധത അറിയിച്ചതായി സൂചനകൾ പുറത്ത്. കേരളപ്പിറവി ദിനമായ നവംമ്പർ 1നു തന്നെ രാജിവയ്ക്കാൻ താൻ തയ്യാറാനെന്നാണ്‌ പിണറായിയുടെ നിലപാട്. എസ് രാമചന്ദ്രൻ പിള്ളയേയാണ്‌ പോളിറ്റ് ബ്യൂറോ മുഖ്യമന്ത്രി സ്ഥനാത്തേക്ക് നിർദ്ദേശിക്കുന്നത് വിവാദങ്ങളിൽ നിന്നെല്ലാം അകന്ന് നില്ക്കുന്ന ആളും ക്ളീൻ ഇമേജും ഉള്ള പോളിറ്റ്ബ്യൂറോ അംഗം രാമചന്ദ്രൻ പിള്ളയേ മുഖ്യമന്ത്രി പദത്തിൽ എത്തിച്ച് നഷ്ടപെട്ട ജന പിന്തുണ തിരിച്ച് പിടിക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തു

കേടിയേരി ബാലകൃഷ്ണനെ അടുത്ത മുഖ്യമന്തിയാക്കാം എന്നതായിരുന്നു പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ഇത് തീരുമാനിച്ചത് സ്വർണ്ണ കള്ളകടത്ത് കേസും, രാജ്യ വിരുദ്ധ പ്രവർത്തനവും ലൈഫ് മിഷൻ അഴിമതിയും ഉയർന്ന് വന്ന സമയത്തായിരുന്നു. എന്നാൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ ആ തീരുമാനത്തിൽ നിന്നും പിൻവലിയുകയായിരുന്നു.അതോടെയാണ്‌ കോടിയേരിക്ക് നീക്കി വയ്ച്ച മുഖ്യമന്ത്രി കസേര എസ്.രാമചന്ദ്രൻ പിള്ളക്ക് ലഭിക്കുന്നത്.

നവംബർ 1നു മുമ്പ് കേസുകളും വിവാദങ്ങളും മറികടന്ന് ഉദയ സൂര്യനേ പോലെ പുറത്ത് വരാൻ സാധിച്ചാൽ രാജിയിൽ നിന്നും പിൻ വാങ്ങുകയും ചെയ്യാം എന്നും പിണറായി കണക്കു കൂട്ടിയുരുന്നു. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിലേക്ക് ചോദ്യം ചെയ്യലും അറസ്റ്റും എത്തുന്നു. രാജി വയ്ച്ചാൽ ആകെ നാണക്കേടാകും എന്നതും പിണറായി മുൻ കൂട്ടി കാണുന്നു. അതിനാൽ അതിനു മുമ്പ് അമേരിക്കയിൽ ചികിൽസക്ക് പോകാൻ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ രാജിക്ക് ഒരുങ്ങുന്നത്

പിണറായി വിജയൻ രാജിവയ്ക്കാൻ ധാരണയായതായി മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറും റിപോർട്ട് ചെയ്യുന്നു/..നന്ദകുമാർ പറയുന്ന വയോലയിരുത്തൽ ഇങ്ങിനെ..വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവേണ്ടതിനാൽ 2020 നവംബർ 1ന് പിണറായി വിജയൻ രാജിവെയ്ക്കുകയും പുതിയ മുഖ്യമന്ത്രിയായി കോടിയേരി ബാലകൃഷ്ണനോ അല്ലെങ്കിൽ രാമചന്ദ്രൻ പിള്ളയോ സ്ഥാനമേൽക്കുമെന്നുമായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോയും പിണറായി വിജയനും തമ്മിൽ ഉണ്ടാക്കിയ മുൻ ധാരണപ്രകാരം പത്രങ്ങൾക്ക് നൽകാൻ തയ്യാറാക്കിയിരുന്ന കുറിപ്പിന്റെ ഉള്ളടക്കം.
“പിണറായി വിജയൻ നവംമ്പർ ഒന്നിന് രാജിവയ്ക്കും” എന്ന തലക്കെട്ടോടെയായിരുന്നു ഞാനീ വിവരം പോസ്റ്റ്‌ ചെയ്തിരുന്നത്. എന്നാൽ ഈ പോസ്റ്റ് വായിച്ച പലരും ഈ പോസ്റ്റിന്റെ ഉള്ളടക്കം മനസിലാക്കാതെ നവംബർ ഒന്നിന് പിണറായി വിജയൻ രാജി വെയ്ക്കും എന്ന എന്റെ പ്രവചനമായ് ഈ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.രാജിവയ്ക്കും എന്ന് തീരുമാനിച്ചത് പാർട്ടി തന്നെയാണ്‌ എന്നും അതിനായി കരാർ ആയതായും നന്ദകുമാർ ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിന്റെ തീരുമാനമാണ്‌ ചോർന്ന് പുറത്ത് വന്നത്.

സ്പ്രിംഗ്ളർ വിവാദവും നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കള്ളക്കടത്ത് വിവാദവും ഉയർന്നതോടെയാണ് പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും അതിലുപരി അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേരയുടെ കാലാളുമായ ശിവശങ്കരനെതിരെ നടപടിയെടുത്ത് ആളുകളുടെ കണ്ണിൽ പൊടിയിടേണ്ട ഗതികേട് പിണറായിക്ക് വന്നുചേർന്നത്. ഇതോടൊപ്പം പിണറായിയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്വപ്‌ന സുരേഷ് എന്ന മാദക സുന്ദരിയും ഈ വിഷയത്തിൽ അറസ്റ്റിലായതോടെ
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഇന്ത്യയിലും വിദേശത്തുമൊട്ടാകെ പത്ര-ദൃശ്യ- സോഷ്യൽ മീഡിയ മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് അതിരൂക്ഷമായ പ്രചരണ കോലാഹലങ്ങൾ അഴിച്ചുവിട്ടു.
ഇതിനെ മറികടക്കാനായി പോളിറ്റ് ബ്യൂറോ കണ്ടെത്തിയ ഏക മാർഗ്ഗം പിണറായി വിജയൻ രാജിവച്ച് പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരികയെന്നത് മാത്രമായിരുന്നു.
മറ്റുസംസ്ഥാനങ്ങളിലെല്ലാം പാർട്ടിയുടെ പതനം പൂർണമായതോടെ കേരള മാർക്‌സിസ്റ്റ് പാർട്ടിയുടെ മാത്രം വരുമാനത്തിൽ കഴിഞ്ഞുകൂടുന്ന പോളിറ്റ് ബ്യൂറോയോട് പിണറായി വിജയൻ എന്നും കാണിച്ചുപോന്നിരുന്നത് ചിറ്റമ്മ നയമായിരുന്നു എന്ന് പറയാതെ വയ്യ.

പോളിറ്റ്ബ്യൂറോ പാടേണ്ടതെന്തെന്നും പഠിക്കേണ്ടതെന്തെന്നും പിണറായി എന്ന ഏകാധിപതിയുടെ മാത്രം തീരുമാനങ്ങളിൽ ഒതുങ്ങിനിന്നു. തിരികെയുള്ള നിർദ്ദേശങ്ങളോടെല്ലാം പുച്ഛത്തോടെ മുഖം തിരിക്കുന്ന ധിക്കാരിയായ മുഖ്യന്റെ നിലപാടുകളായിരുന്നു പോളിറ്റ് ബ്യൂറോയെപ്പോലും നിയന്ത്രിച്ചിരുന്നത്.
എന്നാൽ പിണറായിയുടെ അഴിമതികൾ അതിർവരമ്പുകൾ ഭേദിച്ചപ്പോൾ രാജി എന്ന ശക്തമായ തീരുമാനത്തിലേക്ക് പോളിറ്റ് ബ്യൂറോ എത്തിച്ചേർന്നു. എന്നാൽ സ്വർണ്ണ കള്ളക്കടത്ത് വിവാദങ്ങളെല്ലാം ഒന്നുരണ്ടു മാസങ്ങൾക്കൊണ്ട് കെട്ടടങ്ങുമെന്ന് വിശ്വസിച്ച പിണറായി വിജയൻ, അസുഖത്തിന്റെ പേരിൽ താത്കാലികമായി താൻ ഭരണത്തിൽ നിന്നും മാറി നിൽക്കാമെന്നും വിവാദങ്ങൾക്ക് ശമനം വന്നതിന് ശേഷം ഭരണത്തിലേക്ക് തിരികെയെത്താമെന്നുമായിരുന്നു പോളിറ്റ് ബ്യൂറോയ്ക്ക് മുന്നിലേക്ക് വെച്ച നിർദ്ദേശം.

എന്നാൽ പതിവ് പോലെ മുഖ്യന്റെ ഇത്തരം ആജ്ഞകൾക്കൊന്നും വഴങ്ങാൻ പോളിറ്റ്ബ്യൂറോ തയ്യാറായില്ല. അവസാനം ഒത്തുതീർപ്പ്ചർച്ചകൾക്കൊടുവിൽ പോളിറ്റ് ബ്യൂറോയും പിണറായി വിജയനും ചേർന്നെടുത്ത തീരുമാനത്തെത്തുടർന്ന് പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് നൽകാൻ തയ്യാറാക്കിയ കുറിപ്പിലെ വിവരങ്ങളാണ് ഞാൻ എന്റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ പുറത്തുവിട്ടത്.ഇങ്ങനെ ഒരു ധാരണ ഉണ്ടായതിന് പിന്നാലെതന്നെ സംസ്ഥാന പാർട്ടി സെക്രട്ടറിയേറ്റ് മീറ്റിങ്ങിൽ പിണറായി വിജയൻ തന്റെ അശ്രദ്ധകാരണം ഗവൺമെന്റിനും പാർട്ടിക്കും ഉണ്ടായ ചീത്തപ്പേരിന് മാപ്പുപറയുകയും ചെയ്തു.
എന്നാലിപ്പോൾ പിണറായി വിജയന്റെ സകല കുതന്ത്രങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. നവംബർ മാസത്തോടെ എല്ലാം ശരിയാക്കി വിവാദങ്ങളെല്ലാം കെട്ടടക്കാമെന്ന വാഗ്ദാനമെല്ലാം വൃഥാവിലാകുകയും സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരനായ ശിവശങ്കരനെയടക്കം എൻഫോഴ്‌മെന്റും കസ്റ്റംസും അറസ്റ്റുചെയ്ത് ജയിലിലടക്കുകുകയും ചെയ്തുകഴിഞ്ഞു.
ഇപ്പോഴിതാപാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയാകട്ടെ മയക്കുമരുന്നു മാഫിയാ തലവനായി എൻഫോഴ്‌സ്‌മെന്റിന്റെ അറ്റസ്റ്റ് വരിക്കുകയും ചെയ്തിരിക്കുന്നു….!!

അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്തിന്റേയും ഹവാല ഇടപാടിന്റേയും മയക്കുമരുന്നിന്റേയും ഭീകരപ്രവർത്തനങ്ങളുടേയും പെൺവാണിഭത്തിന്റേയും അഴിമതികളുടേയും സ്വജനപക്ഷപാതത്തിന്റേയും തുടങ്ങി സകല നിയമവിരുദ്ധപ്രവർത്തനങ്ങളുടേയും അധോലോക കേന്ദ്രമായി മാറിയ മുഖ്യമന്ത്രിയുടെ ഓഫീസും അധോലോക മാഫിയാത്തലവനായി മാറിയ പിണറായി വിജയനും ചേർന്ന് സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ അടിവേരറുത്ത് കഴിഞ്ഞു. ഇപ്പോഴാകട്ടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ മയക്കുമരുന്നു കേസിൽ അറസ്റ്റുചെയ്യുക കൂടി ചെയ്തതോടെ പട്ടിണിപാവങ്ങളുടേയും പാവപ്പെട്ട കർഷക തൊഴിലാളികളുടേയും പാർട്ടിയെന്നറിയപ്പെട്ടിരുന്ന മാർക്‌സിറ്റ് പാർട്ടിയുടെ പതനം കേരളത്തിലും ഏതാണ്ട് പടുകുഴിയിലേക്ക് കൂപ്പുകുത്തുകയാണ്.

ഇനിയും പിണറായി വിജയനെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും സിപിഎം നേതാക്കൻമാരെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന സംഭവ പരമ്പരകൾക്ക് കേരളജനത സാക്ഷ്യം വഹിക്കാനിരിക്കുന്നതേയുള്ളൂ. പാർട്ടിയുമായുള്ള കരാർ ലംഘിച്ച് വീണ്ടും അധികാരത്തിൽ തുറ്റരാനാണ്‌ ഭാവം എങ്കിൽ അവസാനം പാർട്ടി അണികൾ തന്നെ മാഫിയ തലവൻ പിണറായി വിജയനെ തെരുവിലിറങ്ങി അടിച്ചോടിക്കുന്ന ഒരു ദിവസം അധികം താമസിയാതെ വരും. ..ഇക്കാഴ്ച കാണാൻ ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല…കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ് എന്നും പറയുന്നു