എന്നേയും കൂടെ കൊണ്ടു പോകൂ, എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പേടിയാണെന്ന് അറിയില്ലേ? ഷഹാന

സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവിന്റെ സംസ്കാര ചടങ്ങിൽ നടന്നത് വികാര നിർവ്വരമായ ദൃശ്യങ്ങൾ. പ്രണവിന്റെ ശരീരത്തെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന ഷഹാനയെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആർക്കും സാധിക്കുന്നില്ല. വീട് വളപ്പിൽ വെച്ചായിരുന്നു സംസ്കാരം. നാടിനും നാട്ടാർക്കും പ്രണവിന്റെ വേർപാട് ഒരു നൊമ്പരമായി മാറി. പ്രണവിനെ ചിതയിലേക്ക് എടുക്കുമ്പോൾ തളർന്ന് വീണ അച്ഛനെയും, സഹിക്കാൻ കഴിയാതെ പൊട്ടിക്കരയുന്ന അമ്മയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയാണ് ബന്ധുക്കൾ.

സേവാഭാരതിയുടെ ഗ്യാസ് ബർണർ സംവിധാനം എത്തിച്ചായിരുന്നു സംസ്കാരം നടത്തിയത്. എന്നെയും കൂടെ കൊണ്ടു പോകൂ എന്ന് അലമുറയിട്ട് കരയുന്ന ഷഹാന ഏവർക്കും കണ്ണീർ കാഴ്ചയായി. ‘എന്നെ തനിച്ചാക്കി പോകല്ലേ മനുഷ്യാ, എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയാണെന്ന് അറിയില്ലേ, ഒരു വാക്ക് പറയാതെ പോയല്ലോ, എന്റെ ജീവൻ പകരം തരില്ലായിരുന്നോ’ എന്ന ഷഹാനയുടെ ചോദ്യം കൂടി നിന്നിരുന്ന ഓരോരുത്തരെയും കണ്ണീരിലാഴ്ത്തി.

എട്ടു വർഷം മുമ്പ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു. പ്രണവിന്റെ വീഡിയോ കണ്ടാണ് ഷഹാന ഇഷ്ടപ്പെടുന്നത്. ഷഹന പ്രണയം അറിയിച്ചപ്പോൾ പ്രണവ് പരമാവധി നിരുത്സാഹപ്പെടുത്തി. എന്നാൽ ഷഹന പിന്മാറാൻ തയ്യാറല്ലായിരുന്നു. പ്രണവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്നും ഒരു ചലനവുമില്ലായിരുന്നു. പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലാണ് ഷഹന മാർച്ച് മൂന്നിന് തൃശൂരിലേക്ക് കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിന്റെ സഹോദരന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു.

അവിടെ വച്ചാണ് ഷഹന ആദ്യമായി പ്രണവിനെ കാണുന്നതും. നേരിട്ടു കണ്ടപ്പോഴും വിവാഹത്തിൽ നിന്നും നിരുത്സാഹപ്പെടുത്തിയെങ്കിലും ഷഹന വഴങ്ങിയില്ല. ഇതോടെയാണ് നാലാം തീയതി പ്രണവ് ഷഹനയെ ഹൈന്ദവ ആചാര പ്രകാരം താലി ചാർത്തിയത്. വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായതോടെയ ഷഹനയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു