പിഎഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസം; ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ചു

ന്യൂഡല്‍ഹി. പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. പെന്‍ഷന്‍ നിശ്ചയിച്ച ശമ്പള പരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുവാന്‍ നാല് മാസത്തെ സമയം കോടതി അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. പെന്‍ശന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും.