ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് മർദ്ദനം, തിരിച്ചടിച്ച് ബിന്ദുവും

ശബരിമലയിൽ ആചാര ലംഘനം നടത്തിയ വനിതാ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കുനേരെ വീണ്ടും ആക്രമണം. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ചാണ് ബിന്ദു അമ്മിണിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ചയാളെ ബിന്ദു അമ്മിണിയും മർദ്ദിച്ചു.ഒരു കേസിന്റെ ആവശ്യത്തിന് കക്ഷികളുമായി നോര്‍ത്ത് ബീച്ചില്‍ എത്തിയതായിരുന്നു ബിന്ദു അമ്മിണി.എന്റെ കൂടെ വന്ന ആളുകളാണെന്ന് മനസ്സിലായതോടെ ആക്രമി അവരുടെ വണ്ടി തടഞ്ഞുവെയ്ക്കുകയും പിന്നാലെ ഓടുകയും ചെയ്തു. അതിനുശേഷം ഞാന്‍ ഒറ്റയ്ക്ക് ആയപ്പോള്‍ ആക്രമണം എന്റെ നേരെയായി’, ബിന്ദു അമ്മിണി പറയുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും അവർ പറയുന്നു.

ബിന്ദു അമ്മിണി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോയില്‍ സ്‌കൂട്ടറില്‍ വന്ന ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കറുപ്പ് ഷര്‍ട്ടും വെള്ള മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. അടുത്ത വീഡിയോയില്‍ ഇയാള്‍ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നതും അവര്‍ തിരിച്ചു പ്രതിരോധിക്കുന്നതും കാണാം.
സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്തു. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൈയാങ്കളിയില്‍ എത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദുവിന് നേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ചുവീഴ്ത്തിയിരുന്നു. മന:പൂര്‍വ്വം ഇടിച്ചു വീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നെന്ന് അന്നു നല്‍കിയ പരാതിയില്‍ ബിന്ദു പറഞ്ഞിരുന്നു. സംഭവത്തില്‍ പരിക്കേറ്റ് ദിവസങ്ങളോളം അവർ ആശുപത്രിയിലായിരുന്നു.

കൂടാതെ ബസ് യാത്രയ്ക്കിടെ ബസ് ഡ്രൈവർ അപമാനിച്ചു എന്ന പരാതിയുമായിയായി ബിന്ദു രംഗത്ത് എത്തിയിരുന്നു. രസകരമാണ് ബിന്ദു ഉന്നയിക്കുന്ന പരാതികൾ താന്‍ ഒരു സ്ത്രീയാണ്, രാത്രി ഒറ്റയ്ക്കാണ് എന്ന് പറഞ്ഞിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ലെന്നും,ഒപ്പം ബിന്ദു എങ്ങനെ ഒരു സ്ട്രീയാകുമെന്നും ബിന്ദുവിനെ ഒരു സ്ത്രീയായി കൂറ്റൻ കഴിയില്ല എന്നുമാണ് ഡ്രൈവ് മറുചോദ്യം ഉന്നയിച്ചതെന്നാണ് ബിന്ദുവിന്റെ പരാതി. ഇനി ദര്വീറെ കുറിച്ചതും ബീണ്ടും തന്റെ ഫേസ്ബുക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഡ്രെയ്‌വേര് സംഘിയാണ്. അതിനുള്ള കാരണം കയ്യിൽ ര്കഗി കെട്ടിയിട്ടുണ്ടായിരുന്നു. പോരാത്തതിന് നെറ്റിയിൽ കുറിയും. പിന്നെ ശബരിമലയുടെ പേര് പറഞ്ഞ് ആക്ഷേപവും. ഇത് മൂന്നും ആയപ്പോൾ ബിന്ദു ഉറപ്പിച്ചു ലവൻ സംഘി തന്നെ.