ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം, പത്ത് വര്‍ഷം ജീവിച്ചത് സന്തോഷത്തോടെയെന്നും സജിത

പാലക്കാട്:  നെന്മാറ കേസില്‍ ഭര്‍ത്താവ് റഹ്മാനെതിരെ കേസെടുക്കരുതെന്ന അപേക്ഷയുമായി സജിത. പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ജീവിക്കാന്‍ അനുവദിക്കണമെന്നും വെറുതെ വിടണമെന്നും നെന്‍മാറയിലെ സജിതയും റഹ്മാനും.

വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാന്‍ പറഞ്ഞു. ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. കേസ് ഒഴിവാക്കണമെന്നും റഹ്മാന്‍ പറഞ്ഞു.

തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുത്. വനിതാ കമ്മീഷന്‍ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ല. ഭര്‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്നും സജിത പറഞ്ഞു.

ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാനും പറയുന്നു. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. കേസ് ഒഴിവാക്കണമെന്നും റഹ്മാന്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെന്മാറയില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. അംഗങ്ങളായ ഷാഹിദ കമാലും ഷിജി ശിവജിയും സംഘത്തിലുണ്ടാകും. ഇതിന് മുന്നോടിയായാണ് സജിതയുടേയും റഹ്മാന്റേയും പ്രതികരണം.