![WhatsApp Image 2023-06-12 at 6.52.45 PM](https://thekarmanews.com/wp-content/uploads/2023/06/WhatsApp-Image-2023-06-12-at-6.52.45-PM.jpeg)
മറുനാടൻ ഷാജൻ സ്കറിയ ഒളിവിൽ പോയി. ഇപ്പോൾ അദ്ദേഹത്തിനു വേണ്ടി കർമ്മ ന്യൂസ് രംഗത്ത് വരികയാണ്. കർമ്മ ന്യൂസ് സി.ഇ ഒ യുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രേതിഷേധം നടന്നു. മറുനാടൻ ഷാജൻ സ്കറിയക്ക് എതിരേ ഉള്ള ജാമ്യമില്ലാ കേസുകളേ തുടർന്നാണിത്. ഷാജൻ ഒളിവിൽ പോയി അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഫോണുകൾ ഓഫാണ്.ഷാജൻ വീഡിയോകൾ ചെയ്യുന്നുണ്ട് എങ്കിലും അത് ഒളിവിടത്തിൽ നിന്നാണ് എന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിലും ഇല്ല. വീഡിയോകൾ ചെയ്ത് നേരിട്ട് പേജിൽ ഓഫീസ് മുഖേന അല്ലാതെ ലോഡ് ചെയ്യുകയാണ് എന്നും പോലീസ് കരുതുന്നു. കാരണം ഓഫീസിലേക്ക് വീഡിയോ അയച്ച് നല്കിയാൽ ബന്ധപ്പെട്ട സ്ഥലം ലൊക്കേറ്റ് ചെയ്യാൻ പോലീസിനു സാധിക്കും
ഷാജനെ അന്വേഷിക്കുന്നത് ദിവസങ്ങൾ ആയെന്ന് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പറയുന്നു. ഷാജൻ ഓഫീൽ വന്നിട്ട് 4 ദിവസമായി. ഒളിവിൽ പോയ സ്ഥലത്ത് ഇരുന്ന് വീഡിയോ ചെയ്ത് അപ് ലോഡ് ചെയ്യുന്നു എന്നും പോലീസ് പറയുന്നു.10 ലക്ഷം രൂപ ചോദിച്ച് ബ്ളാക്ക്മെയിൽ ചെയ്യുകയും കൊടുക്കാത്തതിനാൽ സ്ഥാപനം വ്യാജ വാർത്ത നല്കി തകർത്തു എന്നും പരാതിയിലും ഇപ്പോൾ പോലീസ് രംഗത്ത് ഉണ്ട്.
ഷാജൻ ഓഫീസിൽ നിന്നും മാറിയിട്ടും ഓഫീസിലേക്ക് വിളിച്ചിട്ടും ദിവസങ്ങളായി എന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാജനെതിരെ നിരവധി ജാമ്യമില്ലാ എഫ് ഐ ആർ ഉണ്ട് എന്നാണ് പോലീസ് പറയുന്നത്. ഷാജൻ സ്കറിയക്കെതിരെ സ്ത്രീകളുടെ പരാതികളും പണം ചോദിച്ച് ഭീഷണിപ്പെടുത്തി എന്നും ബ്ളാക്ക്മെയിൽ ചെയ്തു എന്നും ഉള്ള പരാതിയിൽ എഫ് ഐ ആർ ഉണ്ട്. ഫിജോ ടി ഹാരിസിന്റെ പരാതി ഇതിൽ പ്രധാനമാണ്.
ശ്രീനിജൻ എം എൽ എ ജാതി ആക്ഷേപം നടത്തി എന്ന പരാതി നല്കിയതിൽ വേറെയും എഫ് ഐ ആർ ഉണ്ട്. ഇപ്പോൾ ഷാജൻ സ്കറിയക്ക് വേണ്ടി അദ്ദേഹത്തിന്റെ സംഘടനയായ കോം എന്ന സംഘടന പോലും രംഗത്തില്ല. എഡിറ്റേഴ്സ് ഗിൽഡ് എന്ന ഷാജൻ നേതൃത്വം നല്കുന്ന സംഘടന പോലും ഒരു ആപത്ത് വന്നപ്പോൾ അദ്ദേഹത്തേ കാലുവാരി ദൂരെ മാറി നില്ക്കുകയാണ്. പ്രസ് ക്ളബ്ബുകൾ ഇല്ല,
ഈ സാഹചര്യത്തിലാണ് കർമ്മ ന്യൂസ് രംഗത്ത് വരുന്നത്. മുമ്പ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാറിനെ അറസ്റ്റ് ചെയ്തപ്പോഴും കർമ്മ മാത്രമായിരുന്നു ശക്തമായ പ്രതികരണം നടത്തിയത്. ക്ളിഫ് ഹൗസ്, സിക്രട്ടറിയേറ്റ്, പ്രസ്ക്ലബ് എന്നിവിടങ്ങളിലേക്ക് കർമ്മയുടെ നേതൃത്വത്തിൽ മാർച്ചുകൾ നടന്നു. ക്രൈം ചീഫ് എഡിറ്ററെ പുറത്ത് കൊണ്ടുവന്നതിൽ കർമ്മയുടെ ഇടപെടൽ നിർണ്ണായകമായിരുന്നു. ഇപ്പോൾ സാജൻ സ്കറിയക്ക് വേണ്ടി കർമ്മ ന്യൂസ് രംഗത്ത് വരികയാണ്.
ഷാജനെ രക്ഷിക്കുക..ഷാജന്റെ അറസ്റ്റ് തടയുക…വ്യാജ വാർത്ത ഉണ്ടേൽ… നിയമ നടപടി ആകാം..പ്രതികാര നടപടി പാടില്ല..ഏറെ അനുകൂല വാർത്ത ചെയ്തിട്ടും ബിജെപിയും കോൺഗ്രസും ഷാജന്റെ കൂടെ ഇല്ല. കോൺഗ്രസിൽ ഷാജൻ അടുത്ത മുഖ്യമന്ത്രി ആക്കണം എന്ന് പ്രമോഷൻ നടത്തിയ ശശി തരൂർ ആകട്ടേ കമ എന്ന ഒരക്ഷരം മിണ്ടിയിട്ടില്ല.
മറുനാടൻ മയലാളി ഓഫീസിൽ പോലീസ് അന്വേഷണവും നിരീക്ഷണവും സജീവമാണ്. അവിടെ ജീവനക്കാർ പോലും ഷാജന്റെ അഭാവത്തിൽ അരക്ഷിതമാണ്. കർമ്മ ന്യൂസ് പറയുന്നു.. ഷാജൻ തെറ്റു ചെയ്താൽ നിയമത്തിനു വിട്ടു കൊടുക്കുക. വേട്ടക്കാർക്ക് നല്കരുത്..ഗുണ്ടകൾക്ക് ഷാജനെ നല്കരുത്…
കർമ്മ ന്യൂസ് സി.ഇ ഒ പി ആർ സോം ദേവ് ഷാജൻ സ്കറിയക്ക് വേണ്ടി കൊച്ചിയിൽ നടത്തിയ സമരത്തിൽ നിന്നും…ഓർക്കുക..നാളെ കർമ്മക്കും ഇത് വരാം..ഇന്നു ഞാൻ നാളെ നീ.. നാളെ ഷാജൻ കർമ്മയേ കാലുവാരരുത് എന്നും വേദിയിൽ നിന്നും ആളുകൾ പറഞ്ഞു.
ഇതിനിടെ ശ്രീനിജൻ എം എൽ എക്കെതിരായ ജാതി ആക്ഷേപം നടത്തിയ വീഡിയോ മറുനാടൻ മലയാളി യു ടുബിൽ നിന്നും നീക്കം ചെയ്തു.മുമ്പ് എം എ യൂസഫലിക്കെതിരായ 100ഓളം വീഡിയോകൾ നീക്കം ചെയ്തിരുന്നു. ഇപ്പോൾ ജാമ്യമില്ലാ കേസ് വന്നതാണ് ശ്രീനിജൻ എം എൽ എക്കെതിരായ വീഡിയോകൾ നീക്കം ചെയ്യാൻ കാരണം എന്നറിയുന്നു. ഈ വീഡിയോ ചെയ്ത കേസിലാണ് ഷാജൻ സ്കറിയ ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നതും.എന്നാൽ നീക്കം ചെയ്ത വീഡിയോയുടെ നിയമ വിരുദ്ധ ഭാഗങ്ങൾ എടുത്ത് പി വി അൻ വർ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. വീഡിയോയും കുറിപ്പും ചുവടെ.