അനീതികൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ എല്ലാ പിന്തുണയും നൽകി 20 വർഷമായി ലക്ഷ്മിപ്രിയയെ ചേർത്ത് നിർത്തുന്നത് ജയ്‌ ആണ്, കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

ലക്ഷ്മിപ്രിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. ലക്ഷ്മിപ്രിയക്ക് താങ്ങും തണലുമായി കൂടെയുള്ളത് ഭർത്താവാണ്. കഴിഞ്ഞ ദിവസം ലക്ഷിപ്രിയയുടെ ജയ്‌ നെ കുറിച്ച് മാധ്യമ പ്രവർത്തക സ്നിഗ്ധ കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.കുറിപ്പിങ്ങനെ

ലക്ഷിപ്രിയയുടെ ജയ്‌ 2005 – 2008 കാലഘട്ടത്തിൽ കൈരളി ടീവിയുടെ ഓഫീസിൽ വച്ചാണ് ഞാൻ ലക്ഷ്മിപ്രിയയെ കാണാറുണ്ടായിരുന്നത്. ലക്ഷിപ്രിയ അവതരിപ്പിക്കുന്ന phone and fun program കഴിഞ്ഞാണ് എന്റെ ന്യൂസ്‌ബുള്ളറ്റിൻ. ആ സമയത്തു ഞാൻ ഫ്രീ ആയിരിക്കുന്നത് കാരണം ലക്ഷ്മിപ്രിയയുടെ പരിപാടി സാകൂതം വീക്ഷിക്കാറുണ്ടായിരുന്നു. ഫോണിൽ വരുന്ന എല്ലാ ചോദ്യങ്ങൾക്കും മാന്യമായി മറുപടി കൊടുത്തു ആരെയും ബോറടിപ്പിക്കാതെ ശുദ്ധ മലയാളത്തിൽ ക്ഷമാപൂർവം. മറ്റൊന്ന് എന്നെ ആകർഷിച്ചത് ആ വസ്ത്രധാരണവും മുടിയും. ചില പരിപാടികൾ അവതരിപ്പിക്കാൻ വരുന്ന കുറച്ചു പെണ്പിള്ളേരുണ്ട് വസ്ത്രവും മുടിയും പിന്നെ വായിൽ നിന്നും വീഴുന്ന ആഷ്പുഷ് ഇംഗ്ലീഷും ജനിച്ചതും വളർന്നതും അങ്ങ് അമേരിക്കയിൽ ആയതു കൊണ്ട് വല്ല ഉച്ചാരണ തെറ്റും ഉണ്ടെങ്കിൽ please ശമിക്കണം എന്ന American style but കാട്ടാകട born .

റിസപ്ഷനിൽ ലക്ഷ്മിപ്രിയയെ കാത്തിരുന്ന ചെറുപ്പകാരനെയും ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ പരിചയപെട്ടു. അഞ്ചു മിനുട്ടു സംസാരിച്ചാൽ മതി ആരും അദ്ദേഹത്തിന്റെ സൗഹൃദം ഇഷ്ടപ്പെടും. മഹാനായ കലാകാരൻ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷിപ്രിയയുടെ ഭർത്താവായ ഈ സൗമ്യനായ ചെറുപ്പക്കാരൻ എന്നതും എനിക്ക് പുതിയ ഒരറിവായിരുന്നു. ഇടയ്ക്കൊക്കെ ഞങ്ങൾ സംസാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. അവരുടെ പ്രണയം, വിവാഹം, കലാജീവിതം അങ്ങനെ ഒരുപാടു കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചു. മനസ്സിൽ കളങ്കമില്ലാത്ത നന്മനിറഞ്ഞ ഈ മനുഷ്യനെ ലക്ഷിപ്രിയ ജീവിതപങ്കാളി ആക്കിയതിൽ എനിക്ക് അന്നുമിന്നും ഒരു അത്ഭുതവുമില്ല. പ്രോഗ്രാം കഴിഞ്ഞു വരുമ്പോൾ സംസാരിച്ചിരിക്കുന്ന എന്നോട് ലക്ഷ്മിപ്രിയ പുഞ്ചിരിക്കും. അപ്പോഴേക്കും എന്റെ ന്യൂസ് പ്രോഗ്രാമിന്റെ സമയമായിട്ടുണ്ടാവും അത് കൊണ്ട് ലക്ഷ്മിപ്രിയയോട് സംസാരിക്കാൻ സമയം കിട്ടാറില്ല. പിന്നെ ഞാൻ ന്യൂസ്‌ ബ്യൂറോയിലേക്ക് മാറിയതോടെ അവരെ നേരിൽ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല . പക്ഷെ ലക്ഷ്മിപ്രിയയുടെ ഒരുപാടു സിനിമകളും ടീവിപരിപാടികളും കണ്ടു. സോഷ്യൽ മീഡിയയിൽ അവരുടെ ശക്തമായ ഇടപെടലുകൾ, ആർജവമുള്ള നിലപാടുകൾ, ചങ്കൂറ്റത്തോടെയുള്ള മറുപടികൾ പതിവ് പോലെ എന്നെ വിസ്മയിപ്പിച്ചില്ല. കാരണം ലക്ഷ്മിപ്രിയക്ക്‌ കൂട്ടിനുള്ളത്,

ഇന്നലെ മിക്ക മാധ്യമങ്ങളും വാഴ്ത്തിപ്പാടി പുറത്തു വിട്ട അപൂർവ പ്രണയകഥയിലെ നായകനെ പോലെ ഉള്ള ഒരാളല്ല. സ്വന്തം വീട്ടുകാരെ ഭയന്ന് പത്തുവർഷം അനാരോഗ്യകരമായ സാഹചര്യത്തിൽ ഒരേവീട്ടിൽ ശുചിമുറി പോലുമില്ലാത്ത സ്വന്തം മുറിയിൽ കാമുകിയെ കഷ്ടപ്പെട്ട് താമസിപ്പിച്ച ഭീരുവല്ല. പ്രണയിനി അകത്തു പതിറ്റാണ്ടു രഹസ്യമായി ഇരുന്നപ്പോൾ പുറത്തു ഇറങ്ങി ശുദ്ധവായു ശ്വസിച്ച മാനസിക രോഗിയല്ല. മകൾ നഷ്ടപെട്ട ദുഃഖത്തിൽ നീറി ജീവിക്കുന്ന മാതാപിതാക്കളെ പരിഹസിച്ചു കൊണ്ട് തൊട്ടടുത്ത് ഒരു ചുമരിനുള്ളിൽ ഒളിപ്പിച്ചവനല്ല. മറിച്ച് എല്ലാ എതിർപ്പുകളും അതിജീവിച്ചു സ്നേഹിച്ചപെണ്ണിനെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു അന്തസ്സോടെ കൂടെ താമസിപ്പിച്ചു, വെറുമൊരു വീട്ടമ്മയാക്കി വീട്ടിലിരുത്താതെ കലാരംഗത്തെ സ്വന്തം തിരക്കുകൾ മാറ്റി വച്ച് പകരം കഴിവുറ്റ കലാകാരിയെ മലയാളത്തിന് സമ്മാനിച്ചും,സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ എല്ലാ പിന്തുണയും നൽകി 20 വർഷമായി പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തുന്ന ജയ്‌ എന്ന കലാകാരനാണ് .ആ ജയ് യെ ഓർത്താണ് എനിക്ക് അഭിമാനം. ഈ ലോകത്തിനു വേണ്ടതും ഇതുപോലെ നട്ടെല്ലുള്ള ആണുങ്ങളെയാണ് .