സിപ്‌സി കാമുകനെ കണ്ടിരുന്നത് അടിമയെ പോലെ, കുട്ടികളെ വഴിവിട്ട ജീവിതത്തിന് മറയാക്കി

കൊച്ചി: പിഞ്ചു കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊന്ന സംഭവത്തില്‍ പ്രതിയായ ജോണ്‍ ബിനോയി ഡിക്രൂസും കുട്ടിയുടെ അമ്മൂമ്മ സിപ്‌സിയും തമ്മില്‍ വഴിവിട്ട ബന്ധം. നോറ എന്ന ഒന്നരവയസുകാരിയാണ് കൊല്ലപ്പെട്ടത്, നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും പല കേസുകളില്‍ പ്രതികളാണ്. സിപിസി ജോണ്‍ ബിനോയ് ഡിക്രൂസിനെ ഒരു അടിമയെ പോലെയാണ് ഉപയോഗിച്ചിരുന്നത്. അത് ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോഴും മറ്റ് ക്രിമിനല്‍ പ്രവൃത്തികള്‍ക്കും.

തന്റെ വഴിവിട്ട ജീവിതത്തിന് മറയായിട്ടാണ് സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം മുറിയെടുത്ത് താമസിക്കുമ്പോഴും സിപ്‌സി കുട്ടികളെ ഒപ്പം കൂട്ടിയിരുന്നു. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും പല പരിശോധനകള്‍ ഒഴിവാക്കാനുമായിരുന്നു ഇത്. എന്നാല്‍ നോറയുടെ മാതാവ് ഡിക്‌സി ഇതിനെ എതിര്‍ത്തിരുന്നു. സിപ്‌സിയുടെ വഴിവിട്ട ജീവിതവും ബന്ധങ്ങളും കാരണം ഡിക്‌സി ഭര്‍ത്താവ് സജീവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു.

കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനം മൂലം നടത്തിയതാണോ അതോ മുന്‍കൂട്ടി ആലോചിച്ചാണോ കുറ്റകൃത്യം നടത്തിയത് എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം കുട്ടിയുടെ പിതാവിനെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. ഭാര്യ ഡിക്‌സയുടെ വീടിന് അടുത്ത് വെച്ചാണ് സജീവിന് മര്‍ദ്ദനമേറ്റച്. നോറ മരിയയുടെ സംസ്‌കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയില്‍ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്‌സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.

അമിത വേഗതയില്‍ കാര്‍ ഓടിച്ച് എത്തിയ സജീവിനെ നാട്ടുകാര്‍ തടയുകയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് ഇയാളെ കാറില്‍ കേറ്റിയിരുത്തിയെങ്കിലും സംഘര്‍ഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മില്‍ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ സജീവ് എത്തിയ കാറിന്റെ ചില്ല് നാട്ടുകാര്‍ അടിച്ചു പൊളിച്ചു. മകളുടെ മരണവാര്‍ത്തയറിഞ്ഞ് ഡിക്‌സി വിദേശത്ത് നിന്നും എത്തിയിരുന്നു. സജീവിന്റെ അമ്മ സിക്‌സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരന്‍ മകനെ ഡിക്‌സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.

പണം കൊടുക്കാത്തതാണ് അമ്മായി അമ്മയ്ക്കും സുഹൃത്തിനും തന്നോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് ഡിക്‌സി പറഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് ഐസിയുവിലാണെന്നും വേഗം വരണമെന്നും പറഞ്ഞ് അമ്മയാണ് വിളിച്ചത്. കുഞ്ഞ് മരിച്ചെന്ന് അറിയുന്നത് ഇവിടെ വന്നപ്പോളാണ്. പിള്ളേരെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നാണ് തന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ മക്കളെ നോക്കിയിരുന്നില്ല. മക്കളെ നോക്കാത്തത് കൊണ്ട് ഭര്‍ത്താവിന് പണം അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. അമ്മായി അമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നു.-ഡിക്‌സി പറഞ്ഞു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും പീഡിപ്പിക്കുന്നത് സംബസിച്ച് ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മയുടെ അമ്മ മേഴ്‌സി പറഞ്ഞു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗള്‍ഫില്‍ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയില്‍ നിന്ന് ഫോണില്‍ അറിയിച്ചതെന്നും മേഴ്‌സി പറഞ്ഞു.