എന്റെ മോള് ചാവൂല. അത്രയും സ്നേഹമാണ് എന്റെ മോൾക്ക് എന്നോട്,സുനിഷയുടെ അമ്മ

എന്റെ മോള് ചാവൂല. അത്രയും സ്നേഹമാണ് എന്റെ മോൾക്ക് എന്നോട്, പയ്യന്നൂരിലെ ഭർതൃവീട്ടിൽ ആത്മഹത്യചെയ്ത വെള്ളൂർ ചേനോത്തെ കിഴക്കേപുരയിൽ വിജേഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനിഷയുടെ മാതാവ് വനജയുടേ വാക്കുകൾ ആണിത് . മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ഈ കുടുംബം. എന്നാൽ സുനിഷയുടെ മരണത്തിനു കാരണം ഗാർഹിക പീഡനമാണെന്ന ഉറപ്പിക്കുന്ന ഞെട്ടിക്കുന്ന ശബ്ദരേഖകളാണ് പുറത്തു വരുന്നത്. ഭർതൃ വീട്ടിലെ പീഡനം സഹിക്കാൻ പറ്റുന്നില്ലെന്നും വീട്ടിലേക്ക് പോകണമെന്നും സുനിഷ ഭർത്താവിനോട് പറയുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് സുനിഷ ജീവനൊടുക്കിയത്. ഭർതൃ വീട്ടുകാർ നിരന്തരം മർദ്ദിക്കാറുണ്ടെന്നും ഇനിയും വീട്ടിൽ തുടർന്നാൽ ജീവനോടെ ബാക്കിയുണ്ടാവില്ലെന്നും സുനിഷ സഹോദരനോട് ശബ്ദസന്ദേശത്തിലൂടെ പറഞ്ഞിരുന്നു . സുനീഷയ്ക്ക് സ്ഥിരമായി മർദ്ദനമേറ്റിരുന്നു എന്നും ഭർതൃവീട്ടിൽ നിന്ന് സുനീഷയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല. ഹോട്ടലിൽ നിന്ന് പാഴ്‍സൽ വാങ്ങിയാണ് ഒരുമാസമായി ഭക്ഷണം കഴിച്ചിരുന്നത് എന്നുമനു ബന്ധുക്കൾ പറയുന്നത്.ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്.

പ്രണയ വിവാഹമായതു കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ ഭർത്താവിൻ്റെ അച്ചനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

അതേസമയം പയ്യന്നൂർ കോളജിൽ സഹപാഠികളായിരിക്കെയാണ് വിജീഷും സുനിഷയും പ്രണയത്തിലാവുന്നത്.കാമ്പസ് കാലം കഴിഞ്ഞപ്പോൾ ബന്ധം തുടർന്ന ഇരുവരും പ്രണയവിവാഹിതരായപ്പോൾ തള്ളിപറയുന്ന നിലപാടായിരുന്നു സുനിഷയുടെ ബന്ധുക്കൾ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ വിജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളുവെന്ന നിലപാടാണ് യുവതിയുടെ ബന്ധുക്കൾ സ്വീകരിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് 12നാണ് ഇവർ തമ്മിലുളള വിവാഹം കഴിഞ്ഞത്. പയ്യന്നൂർ കോളേജിൽ ഒരേ സമയം പഠിച്ചിരുന്ന ഇരുവരും വർഷങ്ങളായുള്ള പ്രണയത്തിനു ശേഷമാണ് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായത്. വിജീഷിൻറെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ മാർച്ച് 12നാണ് ഇരുവരും വിവാഹതിരായത്.

`