കള്ള് ചോദിച്ചു കൊടുത്തില്ല,ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചു തള്ളി, ചെത്ത് തൊഴിലാളിക്ക് പരുക്ക്

തൃശൂർ. കള്ള് ചോദിച്ചു കൊടുക്കാത്തതിൽ കോപം കൊണ്ട മരം വെട്ടു തൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മരം വെട്ടു തൊഴിലാളി മുറിച്ചു. തെങ്ങിലുണ്ടായി രുന്ന ചെത്തുതൊഴിലാളി പ്രാണരക്ഷാർത്ഥം ചാടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞു.

വെള്ളിക്കുളങ്ങര പൊത്തഞ്ചിറയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയൻ (43) നു സംഭവത്തിൽ പരിക്കേറ്റു. മരംവെട്ടുതൊഴിലാളി മങ്കൊമ്പിൽ വീട്ടിൽ ബിസ്മി (45) സംഭവത്തിൽ അറസ്റ്റിലായി.എടുക്കുന്ന കള്ള് കൊടുക്കില്ലെന്ന് തീർത്തു പറഞ്ഞതോടെ മരം വെട്ടു തൊഴിലാളി ബിസ്മി യന്ത്ര വാളിൽ തെങ്ങു മുറിക്കാൻ തുടങ്ങുകയായിരുന്നു.

താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയൻ ഊർന്നിറങ്ങി ചാടിയപ്പോഴാണ് പരുക്കറ്റത്. പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിറകിലെന്ന് പോലീസ് പറഞ്ഞു.