വിവാഹ ചടങ്ങുകൾ പൊടിപൊടിക്കുന്നതിനിടെ വരനെ കണ്ടതും വധു കലിതുള്ളി ഇറങ്ങിപ്പോയി, കല്യാണം മുടങ്ങി

വിവാഹ ചടങ്ങുകൾ പൊടിപൊടിക്കുന്നതിനിടെ അവസാന നിമിഷം വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിനെക്കുറിച്ചുള്ള മറ്റൊരു വാർത്ത കൂടി വൈറൽ ആവുകയാണ്. വിവാഹ വേദയിൽ വെച്ച് വരനെ കണ്ടതും വധു ദേഷ്യപ്പെടുകയും വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. വിവാഹത്തിന് മുമ്പുള്ള ചടങ്ങിനിടെ വധു വിവാഹത്തിന് സമ്മതമല്ലെന്ന് പറയുകയായിരുന്നു. ആജ്തക് റിപ്പോർട്ടനുസരിച്ച് റാസൽപൂർ പോലീസ് പരിധിയിലെ കഹൽഗാവ് സ്വദേശിയായ വധുവിന്റെ വിവാഹം മെയ് 15 ന് തിങ്കളാഴ്ച ധനൗരയിലെ വരനുമായി നടത്താൻ നിശ്ചയിച്ചിരുന്നു.

വിവാഹം നിശ്ചയിച്ച തീയതിയിൽ വരൻ ആഘോഷമായി വധുവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. വധൂവരന്മാരെയും വർമല ചടങ്ങിനായി വിവാഹ മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നത് വരെ എല്ലാ കാര്യങ്ങളും ഭം​ഗിയായി നടക്കുകയായിരുന്നു. എന്നാൽ‌ വിവാഹ വേദയിൽ വെച്ച് വരനെ കണ്ടതും വധുവിന്റെ മട്ടുമാറി. വരനെ മാലയിടാനും സിന്ദൂരം ചാർ‌ത്താനും വിടാതെ വധു അവിടെ നിന്നും ചാടിയെഴുന്നേറ്റു. വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹ വേദയിൽ നിന്ന് ഉടൻ ഇറങ്ങിയ വധു റൂമിലേക്ക് പോയി. സംഭവം നടന്നത് ബീഹാറിലെ ഭഗൽപൂറിലാണ്.

എന്നതിനാലാണ് ഈ വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന് വരൻ വധുവിനോട് ചോദിച്ചപ്പോഴാണ് അവർ കാരണം പറയുന്നത്. വരൻ ഇരുണ്ടിട്ടാണെന്നും തന്നെക്കാൾ വയസ്സ് കൂടുതലാണെന്നും ആണ് യുവതി പറഞ്ഞത്. വീട്ടുകാരടക്കം വധുവിനെ അനുനയിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. ഇതിനിടയിൽ വരന്റെ അച്ഛനും പെൺകുട്ടിയെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

മണിക്കൂറുകൾ പ്രേരിപ്പിച്ചിട്ടും വരനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിനാൽ കല്യാണം നടക്കാതായി. വധുവിനെ കൂടാതെ വരൻ ഒടുവിൽ മടങ്ങി. വധുവിന്റെ പിതാവിനു തന്റെ മകളുടെ പ്രവൃത്തിയെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല. ‘എന്തുകൊണ്ടാണ് എന്റെ മകൾ ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല’ എന്നായിരുന്നു പിതാവിന്റെ മറുപടി.