പ്രവാസിയുടെ ഭാര്യയോട് അടുപ്പംകൂടി ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പീഡനം, വസ്ത്രം മാറുമ്പോൾ കയറിവന്ന് സ്വകാര്യഭാ​ഗത്ത് പിടിച്ചു,എസ്ഐക്കെതിരെ പരാതി

കേരളപ്പോലിസിനും വീണ്ടും നാണക്കേട്.ലൈം​ഗീകാതിക്രമങ്ങളും പീഡനങ്ങളും പോലീസുകാരുടെ ഇടയിലും വർദ്ധിക്കുന്നു.ജനത്തിന് സുരക്ഷ നൽകേണ്ട പോലിസുകാർ തന്നെ ജനത്തെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വാർത്തകളാണ് പുറത്തുവരുന്നത്.എറണാകുളം സെൻട്രൽ സ്റ്റേഷൻ അഡീഷണൽ എസ്.ഐ 55കാരനായ ബാബു മാത്യുവിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ രം​ഗത്ത്.മുപ്പത്തിയേഴുകാരിയായ വീട്ടമ്മയാണ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.ഒരു വർഷത്തോളം എസ്‌.ഐ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് കാണിച്ച് മുളന്തുരിത്തി സ്വദേശിനി പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇതിന്റെ പേരിൽ വീട്ടിൽ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയിൽ വസ്ത്രം മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയിട്ടുണ്ട്.യുവതിയുടെ ഭർത്താവ് ​ഗൾഫിലായത് മുതലെടുത്താണ് സൗഹൃദം സ്ഥാപിക്കുന്നത്.

തുടർച്ചയായി ബാബു യുവതിയുടെ വീട്ടിലെത്തുകയും ഫോൺവിളി തുടരുകയും ചെയ്തു.ബാബു വീട് സന്ദർശിക്കുന്നത് പതിവായതോടെ നാട്ടുകാരിൽ ചിലർ കാര്യം അന്വേഷിച്ചുതുടങ്ങി.പെട്ടന്ന് തന്നെ സംഭവം നാട്ടിൽപ്പാട്ടാവുകയും യുവതിയുടെ ഭർത്താവ് വിവരം അറിയുകയും ചെയ്തു.അതേ തുടർന്നാണ് യുവതി പരാതികൊടുക്കാൻ തയ്യാറായത്.പരാതി ലഭിച്ചെന്നറിഞ്ഞതോടെ ബാബു ഒളിവിലാണ്.

ലോക്ഡൗൺ തുടങ്ങിയ സമയത്ത് ബാബു മാത്യു ഉദയംപേരൂരിൽ എസ്ഐ ആയിരിക്കെ വീര്യം കൂടിയ വൈൻ നിർമിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും നടപടി സ്വീകരിക്കാത്ത സംഭവത്തിൽ ഇദ്ദേഹം ഉൾപ്പടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് ട്രാൻസഫർ ചെയ്യുന്നത്.