ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിക്കൾക്കെതിരെ സ്വരം കടുപ്പിച്ച് യോഗി

ലക്നൗ: സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് ആഭ്യന്തരവകുപ്പ്.

ഇതിനൊപ്പം അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല വഹിക്കുന്നത്.

ഇത്തരത്തിലുള്ള എല്ലാ ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെയും കണക്ക് ഈ മാസം 30 നകം തന്നെ ആഭ്യന്തര വകുപ്പിനെ അറിയിക്കാൻ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും ഡിവിഷണൽ കമ്മീഷണർമാരാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.