കൊച്ചി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 22 നു എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പീഡന പരാതിയിൽ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ എൽദോസിനെ ആറുമാസത്തേക്ക് കോൺഗ്രസ്സ് പാർട്ടി സസ്‌പെന്‍ഷന്‍ നൽകുകയായിരുന്നു.
പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചു. പ്രതിയായ എംഎല്‍എ സംസ്ഥാനം വിടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് ഇരയായ യുവതിയുടെ പരാതി. സംസ്ഥാനം വിടരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് പങ്കെടുക്കുകയുണ്ടായി.
സംസ്ഥാനം വിടരുതെന്ന് ജാമ്യവ്യവസ്ഥ ഉള്ളപ്പോൾ റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ എല്‍ദോസ് എങ്ങനെ പങ്കെടുത്തെന്നാണ് പരാതിക്കാരി ചോദിച്ചിരിക്കുന്നത്. പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി അറിയിച്ചു.
ജാമ്യവ്യവസ്ഥ ലംഘനത്തിന് കോണ്‍ഗ്രസും കൂട്ടുനിന്നെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കും യുവതി കത്തെഴുതിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തതെന്നും യുവതി കത്തില്‍ ആരോപിച്ചിട്ടുണ്ട്. പീഡനക്കേസിന് പിന്നാലെ കഴിഞ്ഞ ഒക്ടോബര്‍ 22നാണ് എല്‍ദോസിനെ കെപിസിസി, ഡിസിസി അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. പീഡന പരാതിയില്‍ എംഎല്‍എ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി ഉണ്ടാവുന്നത്.