കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് കല്ലെറിഞ്ഞ് പൊട്ടിച്ചു

മലപ്പുറം താനൂരിൽ വന്ദേ ഭാരത് ട്രയിൽ കല്ലെറിഞ്ഞതിനു പിന്നാലെ കണ്ണൂരിലും വന്ദേ ഭാരത് ട്രയിനിനു കല്ലെറിഞ്ഞു. ചില്ലുകൾ പൊട്ടുകയും ചെയ്തു.കണ്ണൂർ വളപട്ടണത്തു വെച്ചാണ് കല്ലേറുണ്ടായത്. തീവണ്ടിയുടെ ബോഡിയിലേക്കാണ് കല്ലെറിഞ്ഞത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണറിയുന്നത്. കല്ലെറിഞ്ഞവരെ പിടികൂടാൻ ആയിട്റ്റില്ല. ട്രയിൻ ഓടികൊണ്ടിരിക്കുമ്പോൾ നിരവധി കല്ലുകൾ ബോഡിയിലും ഗ്ളാസിലും പതിക്കുകയായിരുന്നു എന്നാണ്‌ അറിയുന്നത്. മുമ്പ് മലപ്പുറത്ത് താനൂരിൽ ആയിരുന്നു വന്ദേ ഭാരത് കല്ലെറിഞ്ഞ് ചില്ലുകൾ തകർത്തത്.

കണ്ണൂരിൽ കല്ലേറുണ്ടായ സ്ഥലത്ത് ആര്‍പിഎഫും പോലീസും എത്തിയിട്ടുണ്ട്. സംഭവത്തിൽ പരിശോധന തുടരുകയാണ്.മുമ്പ് മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.