ദ് കേരള സ്റ്റോറിക്ക് ബംഗാളിൽ നിരോധനം, വളച്ചൊടിക്കപ്പെട്ട കഥയെന്ന് ആരോപണം

കൊൽക്കത്ത. ബംഗാളിൽ ദ് കേരള സ്റ്റോറിക്ക് നിരോധനം. സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് സിനിമ നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ദ് കേരള സ്റ്റോറി വളച്ചൊടിക്കപ്പെട്ട സിനിമയാണെന്നാണ് മമത ആരോപിക്കുന്നത്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ദ് കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

സിനിമ നിരോദിക്കുന്നത് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം നിലർത്തുവനാണെന്നാണ് മമത പറയുന്നത്. കശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമമയ്ക്ക് ബിജെപി പണം മുടക്കുന്നതായും മമത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിൽ ദ് കേരള സ്റ്റോറിക്ക് നിരോധനം ഏർപ്പെടുത്തിയത്.

ബംഗാളിലെ തീയേറ്ററുകളിൽ കേള സ്റ്റോറി പ്രദർശിപ്പിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയോട് ഉറപ്പ് വരുത്തുവനാണ് മമതയുടെ നിർദേശം. പ്രേക്ഷകരുടെ കുറവും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ തീയേറ്ററിൽ ദ് കേരള സ്റ്റോറിയുടെ പ്രദർശനം മൾട്ടിപ്ലെക്സുൽ റദ്ദാക്കിയിരുന്നു. റിലീസ് ദിവസം ദ് കേരള സ്റ്റോറി കേരളത്തിൽ 20 തിയറ്ററുകളിലാണ് പ്രദർശിപ്പിച്ചത്. എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രതിഷേധമുണ്ടായി.